വെടലകളും വടുകരും

വെടലകളും വടുകരും
================
നമ്മുടെ നാട്ടില് അന്യ സമുദായത്തില് പെട്ടവരെ വിളിയ്ക്കാന് ചില പദങ്ങള് ഉപയോഗിച്ച് കാണാറുണ്ട് ,അവ എല്ലാം പരിഹാസ പേരുകള് ആണെന്ന് കരുതുന്നത് ശരിയല്ല .
കൊട്ടി ,ചെട്ടി ,
വെടല ,വടുകന് ,
തീയുന്തി ,രണ്ടേ മുക്കാല് , തുമ്പില്ലാത്തവര്,
മീശപ്രകാശകന്
തുടങ്ങിയവ
ആണ് ഇത്തരം പേരുകള് .
കേശവദേവിന്റെ അയല്ക്കാര് എന്ന നോവലില് ഇത്തരം വിളികള് കേള്ക്കാം .
അയല്ക്കാരായ നസ്രാണി നായരെ “വെടലേ,” എന്ന് വിളിയ്ക്കുമ്പോള്,
നായര് നസ്രാണിയെ “വടുകാ”,
എന്ന് വിളിയ്ക്കുന്നു .
മണ്ണില് കൃഷി ചെയ്യാതെ ,
വീട്ടില് കുത്തിയിരുന്നു മൂപ്പെത്താത്ത നാളികേരം ഇടീച്ചു കാലയാപനം നടത്തുന്നവന്
എന്ന അര്ത്ഥത്തിലാണ്
നസ്രാണി, നായരെ" വെടല"
എന്ന് "മന്നം കാലഘട്ട"ത്തിനു
മുമ്പ് വിളിച്ചിരുന്നത് .
നസ്രാണിയ്ക്ക് "വടുകന്"
എന്ന പേര് വന്നത് എങ്ങനെ എന്ന് അറിയാവുന്നവര് വിരളം.
The Evolution of Christian Church in India (A deconstructive approach to the traditional Indian Christian historiography ),
Soorya Gayathri Publishers Kochi 1st Edn 2014.
എന്ന ഗവേഷണ പ്രബന്ധം എഴുതിയ കോട്ടയം സി.എം എസ് കോളേജിലെ ചരിത്രവിഭാഗം പ്രോഫസ്സര് സി.ഐ ഐസക് വടുകന് എന്ന പദം ഉണ്ടായ ചരിത്രം എഴുതുന്നു (പുറം 22-24).
ക്രൈസ്തവ മതം ആദ്യ ദശകങ്ങളില് കേരളത്തില് പ്രചരിച്ച ചരിത്രം പ്രൊഫ ഐസക് വിവരിക്കുന്നത്
Progenies ofconcubines
എന്ന തലക്കെട്ടിനടിയില് ആണ് (പുറം20 ) “
”വെപ്പാട്ടികളുടെ സന്തതി പരമ്പരകള് എന്ന് നമുക്കത് മൊഴിമാറ്റം നടത്താം .
യേശുദേവനും ബുദ്ധ ദേവനെ പോലെ കച്ചവട സംഘങ്ങള് വഴിയാണ് തന്റെ ഉപദേശങ്ങള് നാട് തോറും പ്രചരിപ്പിച്ചത് എന്ന് പ്രഫസ്സര് ഐസക് എഴുതുന്നു .അത്തരം കച്ചവട സംഘങ്ങള് കപ്പല് വഴി കേരളത്തിലെ കടല് തീരങ്ങളില് ,തിരുവഞ്ചിക്കുളത്തും കുരക്കേണി കൊല്ലത്തും വന്നു.
അങ്ങനെ വന്ന ജൂതന്മാര് കുറേക്കാലം ഇവിടെ വിഭവ സമാഹരണത്തിന് തങ്ങേണ്ടി വന്നു .അപ്പോള് അവര് രാത്രി കൂട്ടിനു നാടന് സ്ത്രീകളെ ഉപയോഗിച്ചു പോന്നു .
നാട്ടില് സ്വന്തം ഭാര്യ ഇരിക്കെ, അവര് കേരള തീരത്തെ ചില വിഭാഗങ്ങളില് പെട്ട സ്ത്രീകളെ വെപ്പാട്ടിമാര് ആയി സ്വീകരിച്ചു പോന്നു .
അവര്ക്കുണ്ടായ സന്തതി പരമ്പരകള് “കറുത്ത ജൂതര്’(black Jews) എന്നറിയപ്പെടുന്നു .അവര് നരവംശ ശാസ്ത്ര പരവും (ആന്ത്രപോളജിക്കല് ) രൂപ ശാസ്ത്ര പരമായും (മോര്ഫോലോജിക്കല് )
ജൂതരില് നിന്നും വിഭിന്നര് .എന്നാല് ആചാര വിശാസങ്ങളില് അവര് തനി ജൂതസ്വഭാവം കാട്ടുന്നു .
കേരളത്തില് ക്രിസ്ത്യാനികള് ഉണ്ടായതും അത് പോലെ എന്ന് ക്രിസ്ത്യാനിയായ പ്രോഫസ്സര് ഐസക് കണ്ടെത്തുന്നു .1607 ല് കേരളത്തില് എത്തിയ ഫ്രഞ്ച് സഞ്ചാരി Francis Pyrard de Lavel t അദ്ദേഹം എഴുതിയ
The Voyage ofFrancis Pyrard de Lavel എന്ന യാത്രാ വിവരണ ഗ്രന്ഥത്തില് കേരളത്തിലെ കടല്ത്തീരങ്ങളില് വിദേശികള്ക്ക് വഴങ്ങി കൊടുത്തിരുന്ന നിരവധി നാടന് സ്ത്രീകള് ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തി .അത്തരം താല്ക്കാലിക ദാമ്പത്യങ്ങളില് നിന്ന് ജനിച്ചവര് ആണ് കേരളത്തിലെ ആദ്യ നസ്രാണികള് എന്ന് പ്രഫസ്സര് ഐസക് കണ്ടെത്തുന്നു .
പാശ്ചാത്യരില് ഇന്ന് വിഭിന്നമായി കേരളത്തിലെ ക്രിസ്ത്യാനികള് കൃഷിയിലും താല്പ്പര്യം കാട്ടാന് ഈ പൈതൃകം ആണ് കാരണമെന്ന് പ്രഫസ്സര് .
മാര്ത്തോമ്മ എന്നൊരു വേര്പാടു സഭ അങ്ങ് കോഴഞ്ചേരിയില് ഉത്ഭവിക്കും മുമ്പ് നസ്രാണികള് പ്രാര്ത്ഥന നടത്തിയിരുന്നത് വിദേശ ഭാഷയില് .
ഇന്തോനേഷ്യയില് ഇസ്ലാം മതം സ്വീകരിച്ച നാട്ടുകാര് അവരുടെ സ്വന്തം ഭാഷയും ആചാരവും കാത്തു സൂക്ഷിച്ചപ്പോള്, കേരളത്തിലെ മലയാളി നസ്രാണികള് വിദേശ ആചാരങ്ങളും ഭാഷയും സ്വീകരിച്ചു .ഉദയം പേരൂര് സുന്നഹദോസ് വരെ അത് തുടര്ന്നു പോന്നു .
ഈ വസ്തുതകള് കണക്കിലെടുത്താല്
സെയിന്റ് തോമസ്‌ വന്നത് വെറും കെട്ടുകഥ എന്ന് പ്രഫസ്സര് .
പേര്ഷ്യന് കുടിയേറ്റം
---------------------------
പൊ തുവര്ഷം(സി .ഇ ) ഏഴാം ശതകം മുതല് പേര്ഷ്യയില് മുസ്ലിം വിഭാഗം നസ്രാണികളെ പീഡിപ്പിക്കാന് തുടങ്ങി .
തുടര്ന്നു കപ്പല്കയറി അവര് കേരള തീരങ്ങളില് ഇറങ്ങി കുടി പാര്ക്കാന് തുടങ്ങി .ആദ്യ നസ്രാണികള് ഈ പേര്ഷ്യന് കുടിയേറ്റക്കാര് ആയിരുന്നു എന്ന് ഡോക്ടര് ബര്ണല് .
യൂറോപ്യന് അധിനി വേശം ഉണ്ടാകും വരെ കേരളത്തില് വളരെ കുറച്ചു മാത്രം നസ്രാണികള് ഉണ്ടായിരുന്നുള്ളൂ .
കേരളത്തിലെ നസ്രാണികളെ കുറിച്ച് അന്വേഷിക്കാന് പോപ്പ് നിക്കോളാസ് നാലാമന് ,മോണ്ടി കാര് വിനോ എന്നൊരു പാതിരിയെ അയച്ചു .1306 ല് ഈ പാതിരി പോപ്പിനയച്ച കത്ത് നമുക്ക് ഒന്ന് വായിക്കാം
There are very few Christians and Jews in India and they are of little weight(G.T Mackenzie ,Christians in Travancore,Govt Press Trivandrum 1901 p 8)
പതിനാറാം നൂറ്റാണ്ടിനു ശേഷം ബ്രിട്ടീഷ്അധിനിവേശം ഉണ്ടായത് മുതലാണ്‌ തിരുവിതാം കൂറില്നസ്രാണികള് എണ്ണത്തില് കൂടാന് തുടങ്ങിയത്
നസ്രാണി ബുദ്ധമത ബന്ധം
കപ്പല് വഴി കേരള കടല് തീരങ്ങളില് എത്തിയ സിറിയന് ചെട്ടികള്
ഉള് നാടുകളില് എങ്ങനെ ചെന്നെത്തി എന്നതും പ്രഫസര് കണ്ടെത്തുന്നു .
പൊതുവര്ഷം(C.E) നാലാം ശതകം മുതല് കേരളത്തില് ബുദ്ധമതം ക്ഷയിക്കാന് തുടങ്ങി അക്കാലത്താണ് സിറിയന് കച്ചവടക്കാര് കേരള ത്തില് കൂടുതലായി എത്തിയത് .അക്കാലത്ത് മാര്ഗ്ഗം കൂടിയ നാട്ടുകാരെ മറ്റുള്ളവര് “മാര്ഗ്ഗപ്പിള്ള” എന്ന് വിളിച്ചു (പുറം 32).
Christians in Travancoreis known as Mopilah.At the same timeMopilahs of Malbar are Muslims.It is a Tamil word.The tittle Mopilah denotes the conversion og Budhists .In the dominant regions of Budhism ,after the decline,the followers eitherjoined Christianity or Islam.The best examples are Afganistan and Kerala (N.K.Jose ,Adima pp101)
“മാപ്പിള” എന്ന പദം ബുദ്ധമതത്തില് നിന്ന് വിട്ടു പോന്നവര് ക്രിസ്ത്യന് മതം സ്വീകരിച്ചതിനെ സൂചിപ്പിക്കുന്നു എന്ന് പ്രൊഫ ഐസക് .”അഷ്ടാംഗ മാര്ഗ്ഗം” എന്നറിയപ്പെടുന്ന എട്ടു വിധ ജീവിത രീതികള് സ്വീകരിക്കുന്നവര് ആണ് ബുദ്ധ മതക്കാര് .മലയാളത്തില് “മാര്ഗ്ഗം” എന്ന് പറഞ്ഞാല് ഹിന്ദു മതം അല്ലാത്ത മതം എന്നാണര്ത്ഥം .നിര്വാണം ,മോക്ഷം എന്നൊക്കെ അര്ത്ഥം പറയാവുന്ന പദം ..ബുദ്ധ മതം പ്രചരിക്കും മുമ്പ് കേരളീയര് മോക്ഷത്തില് തല്പ്പരര് ആയിരുന്നില്ല ..മതം അവര്ക്ക് വെറും ഒരു “ആചാരം” മാത്രം ആയിരുന്നു .ബുദ്ധമതം നശിച്ചിട്ടും മലയാളി മനസ്സില് മോക്ഷം നില നിന്ന് പോന്നു .
ബുദ്ധമതം നശിച്ചപ്പോള് അതില് ഉണ്ടായിരുന്നവര് ഹിന്ദു മതത്തില് ചേരാതെ പുതുതായി പ്രചരിച്ച ക്രിസ്തു മതത്തില് ചേര്ന്നു എന്ന് കരുതാം .കാരണം ആ രണ്ട്വിഭാഗം മതക്കാര്ക്കും “മോക്ഷം”/സ്വര്ഗ്ഗ രാജ്യം വേണ്ടിയിരുന്നു .പ്രചാരണം വഴി “ആളെ പിടിക്കല്” ആയിരുന്നു ഇരുവരുടെയും തൊഴില് .ബുദ്ധമതക്കാരുടെ പല പദങ്ങളും പുത്തന് കൂറ്റ്കാര് ആയ നസ്രാണികള് തട്ടിയെടുത്തു .
ആങ്ങള ,പെങ്ങള് ,പെമ്പിള ,മാപ്പിള തുടങ്ങിയവ ഉദാഹരണം .നമ്പൂതിരിമാര് പരിവര്ത്തനം ചെയ്ത് ഉണ്ടായതല്ല കേരളത്തിലെ നസ്രാണി സമൂഹം എന്നതിന് തെളിവാണീ പദങ്ങള് .അവയെല്ലാം തമിഴ് പദങ്ങളും .സംസ്കൃതമല്ല .ചില പ്രാചീന ദ്രാവിഡ ജാതികള് ഉപയോഗിച്ച് പോന്ന പദങ്ങള് സിറിയന് ക്രിസ്ത്യാനികള് ഇപ്പോഴും ഉപയോഗിച്ച് വരുന്നു എന്നും പ്രോഫസ്സര് ഐസക് .അപ്പന് .മുത്തപ്പന് ,മുത്തിയമ്മ ,എളെമ്മ ,തലനാര് ,.കാതല (കമ്മല് )എരുത് (കാള )ഏര് (ജോഡി )താള് (ചേമ്പിന് ഇല )പക്ഷി എന്നിവ ഉദാഹരണം ആയി അദ്ദേഹം നല്കുന്നു .
ബുദ്ധമതം നിലനിന്നിരുന്ന പ്രദേശം പള്ളി എന്നറിയപ്പെട്ടു .കാഞ്ഞിരപ്പള്ളി മരങ്ങാട്ടു പള്ളി ,മോനിപ്പള്ളി ,മല്ലപ്പള്ളി ,പുതുപ്പള്ളി ,കരുനാഗപ്പള്ളി ,കാര്ത്തിക പ്പള്ളി തുടങ്ങി നാല്പ്പതില് പരം പള്ളിസ്ഥല ങ്ങള് മദ്ധ്യ തിരുവിതാം കൂറില് മാത്രം ഉണ്ട് .ഇന്ന് അവിടങ്ങളില് എല്ലാംക്രിസ്ത്യാനികള് നിറഞ്ഞിരിക്കുന്നു .കൂടാതെസിറിയന് ഭാഷയില് മാത്രം പ്രാര്ത്ഥന നടത്തിയവര് പോലും Edta(വായിക്കുനത് തിരിച്ച് atde എന്നും ) എന്ന സിറിയന് പദം ഉപയോഗിക്കാതെ ബുദ്ധരുടെ പള്ളിയെ വാരി പ്പുണര്ന്നു .കേരളത്തിലെ ഇസ്ലാം ക്രിസ്ത്യന് വിശ്വാസികള് എന്തുകൊണ്ടാണ് ബുദ്ധമതക്കാരുടെ ആരാധനാലയ പേര് സ്വീകരിച്ചത് എന്നതു കാര്യങ്ങള് വ്യക്ത മാക്കുന്നു .ഇരുകൂട്ടരും ബുദ്ധമതത്തില് നിന്നും സ്വര്ഗ്ഗ രാജ്യം തേടി “മാര്ഗ്ഗം കൂടി”യവര് .
സ്വാതന്ത്ര്യം കിട്ടുന്നതിനു മുമ്പുള്ള സിറിയന് ക്രിസ്ത്യന് സ്ത്രീകളുടെ വേഷം ബുദ്ധ മത സ്വാധീനം വ്യക്ത മാക്കുന്നതായിരുന്നു എന്ന് പ്രഫസ്സര് .കോയമ്പത്തൂരിലെ “വടുക” സ്ത്രീകളുടെ വേഷമായിരുന്നു നമ്മുടെ തിരുവിതാംകൂറിലെ സിറിയന് ക്രിസ്ത്യാനി സ്ത്രീകള്ക്കും .
.പ്രാചീന സിറിയന് ക്രിസ്ത്യാനികളെ മറ്റുള്ളവര് “വടുകര്” എന്നാണു വിളിച്ചിരുന്നത് .Baduga എന്നത് മലയാളീകരിച്ചതാണ് വടുകര് .. കേരള സിറിയന് ക്രിസ്ത്യാനികളുടെ പൂര്വ്വികര് നമ്പൂതിരി ബ്രാഹ്മണര് ആയിരുന്നില്ല എന്ന് ഈ വടുക വിളി നമ്മെ ഓര്മ്മിപ്പിക്കുന്നു .ഒപ്പം സെന്റ്‌ തോമസിന്റെ കേരള വരവും .ബോധിസത്തമന് എന്ന ബുദ്ധനെ ഓര്മ്മിപ്പിക്കുന്നആണ് കേരളക്രിസ്ത്യാനികളുടെ സെന്റ്‌ തോമസ്‌ മൂര്ത്തികള് .ബുദ്ധനെ മാര്ഗ്ഗം കൂട്ടിയതാണ് സെന്റ്‌ തോമസ്‌
മുകളില് എഴുതിയത് പ്രൊഫ ഐസക്കിന്റെ വാദങ്ങള്
മഹാ പിള്ള അല്ല മാപ്പിള ആയത് എന്ന് കാണിക്കാന് ഉദ്ധരിച്ചവ
പ്രഫസരുടെ എല്ലാ വാദങ്ങളും ഞാന് അംഗീകരിക്കുന്നില്ല .
മാര്ഗ്ഗം കൂടിയ പിള്ള (മാര്ഗ്ഗ പ്പിള്ള )പിള്ള എവിടെനിന്ന് വന്നു എന്ന് പ്രോഫസ്സര് വ്യക്തമാക്കുന്നില്ല .കേരളത്തില് മൂന്നിനം പിള്ളമാര് ഉണ്ടായിരുന്നു .ഇപ്പോഴും ഉണ്ട് .വെള്ളാള പിള്ളമാര് (തിരുവിതാം കൂറിലെ കണക്ക പ്പിള്ള മാര് ) കണക്കു കൃഷി എന്നിവ
അടുത്തത് വീരശൈവ പിള്ള മാര് (മാവേലിക്കര/കായംകുളം /ഓച്ചിറ പ്രദേശം പപ്പട നിര്മ്മാണം പണ്ടാരം എന്നും പറയും )
മൂന്നാമത്തെ പിള്ള മാര് പത്മശാലീയര് (ചാലിയര് ) ബാലരാമ പുരം /തിരുവനന്ത പുരം /മലബാര് പ്രദേശങ്ങള് നെയ്ത്ത് കാര്
ഇവര് ശൈവര് ആയതിനാല് സ്വയം പിള്ള വാല് ഉപയോഗിച്ച് പോരുന്നു .നായന്മാര്ക്ക് ആരും പിള്ള വാല് കൊടുത്തില്ല .പിള്ളമാര് പലരും എന് എസ് എസ്സില് ചേര്ന്ന് നായര് എന്ന് ഭാവിച്ചു നടക്കുന്നുണ്ടാവാം .പക്ഷെ നായരില് പിള്ളമാര് ഇല്ല .നായര് എന്ന് പറഞ്ഞാല് കളരി അഭ്യാസം വിജയകരമായി പൂര്ത്തിയാക്കി അധികാരിയില് നിന്നും വാളും പരിചയും വാങ്ങിയവര് (പി.ഭാസ്കരന് ഉണ്ണി എഴുതിയ കേരളം പത്തൊന്പതാം നൂറ്റാണ്ടില് കാണുക ദ്യൂവര്റ്റ് ബാര്ബോസ തന്റെ യാത്രാ വിവരണത്തില് എഴുതിയത് വായിക്കുക .നെറ്റിലും കിട്ടും .
തുടരും
Roy Poothicote Thomas, K Balachandran Nair, മറ്റ് 10 പേരും എന്നിവ

Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ