Posts

Showing posts from 2024

വി. സി പുരാണം (മനോന്മണീയം സുന്ദരൻ പിള്ളയെ അറിയാത്ത കേരള വിസി

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 തിരുവിതാംകൂർ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ ഐൻസ്റ്റീൻ ആയിരിക്കണം എന്നായിരുന്നു സചിവോത്തമൻ സർ, സി .പിയുടെ ആഗ്രഹം . എന്തുകൊണ്ടോ അത് നടന്നില്ല .സി പി തന്നെ ആയി ആദ്യ വിസി . ഓർമ്മയിൽ ഉള്ള ആദ്യ വി.സി, ആർക്കോട്ട് ഇരട്ടകളിലെ ഡോക്ടർ ലക്ഷ്മണ സ്വാമി മുതലിയാർ, (1887 -1974 )എന്ന വെള്ളാള കുലജാതൻ . 2024 മാർച്ചിൽ പ്രസിദ്ധീകൃതമായ “വെള്ളാളകുലം -പഴമയും പെരുമയും “ എന്ന എൻ്റെ ചരിത്ര കൃതിയിൽ (വേദാ ബുക്സ് കോഴിക്കോട് ) കവർ ചിത്രമായി നൽകിയ 96 പേരിൽ മുൻഗണന നൽകി ആർക്കോട്ടു സഹോദരരുടെ ഫോട്ടോ നൽകിയിട്ടുണ്ട് .ലക്ഷ്മണ സ്വാമി മുതലിയാർ 27 വര്ഷം മദിരാശിയിൽ വൈസ് ചാൻസലർ ആയിരുന്നു .അതിനു മുൻപ് തിരുവിതാം കൂർഫിലും .സഹോദരൻ രാമസ്വാമി മുതലിയാരും വൈസ് ചാൻസലർ ആയിരുന്നു . ലക്ഷണ സ്വാമി മുതലിയാർ മദ്രാസ് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളും ആയിരുന്നു .പിൽക്കാലം ലോകാരോഗ്യ സംഘടനയുടെ അദ്യക്ഷനും ആയി അദ്ദേഹം . ഡോ .ലക്ഷണ സ്വാമി മുതലിയാരോട് ബഹുമാനം കൂടാൻ മറ്റൊരു കാരണം അദ്ദേഹം അതിപ്രശസ്തനായ സൂതി ശാസ്ത്രജ്ഞൻ (പ്രസവ സംബന്ധ ചികിത്സകൻ Obstetrician ) കൂടി ആയിരുന്നു എന്നതാണ് . എലിസബത്ത് രാഞ്ജിയ്ക്ക്

വെള്ളാളപ്പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 പത്തൊൻപതാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൽ യോഗ പ്രചരിപ്പിച്ച ,1876 -1909 കാലത്ത് ലോകത്തിൽ ആദ്യമായി തിരുവനന്തപുരത്തു തൈക്കാട് അവർണ്ണ -സ്വർണ്ണ പന്തിഭോജനം നടത്തിപ്പോന്ന , ഗുരുക്കന്മാരുടെ ഗുരു, ആചാര്യ ത്രയത്തിന്റെ ആചാര്യൻ, വെള്ളാള സമുദായത്തിന്റെ ആത്മീയ ആചാര്യൻ, ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികളെ സമരിച്ചു കൊണ്ട് , VACF എന്ന സംഘടനയുടെ രക്ഷാധികാരിത്രയത്തിലെ ഏറ്റവും മുതിർന്ന ആൾ എന്ന നിലയിൽ ചില കാര്യങ്ങൾ അവതരിപ്പിക്കാൻ ഏറെ സന്തോഷം ഉണ്ട് . കേരളത്തിൽ ഇന്നും കാണപ്പെടുന്ന അതിപുരാതന ദ്രാവിഡ ജന സമൂഹമാണ് വേളായ്മക്കാരായ,കർഷകരായ പഴനി വേലന്റെ ,വേൽ മുരുകന്റെ, ആരാധകരായ വെള്ളാളർ. പുലയർ ,പറയർ ,കുറവർ ,അരയർ , ശൂദ്രർ തുടങ്ങിയ ദ്രാവിഡർ തങ്ങളുടെ പേരുകൾ മോശം എന്ന് കരുതി, ഭരണാധികാരികളിൽ സ്വാധീനം നടത്തി പരിഷ്കരിച്ചപ്പോൾ, സഹസ്രാബ്ദ ങ്ങൾ പഴക്കമുള്ള സ്വന്തം പേർ അഭിമാന പൂർവ്വം ഇന്നും കൊണ്ട് നടക്കുന്നവരാണ് യഥാർത്ഥ മണ്ണിന്റെ മക്കൾ ആയ വെള്ളാളർ . കലപ്പ കണ്ടുപിടിച്ച കർഷക , അജപാലക ,വ്യാപാരി അഥവാ ചെട്ടി എന്ന വർത്തക സമൂഹമാണ് ഏറെ പ്രാചീനത ഉള്ള വെള്ളാള ജനസമൂഹം . അവർ ആ

1 വിവരക്കേടിന്റെ ഗുരുക്കൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 ചട്ടമ്പി സ്വാമി തിരുവടികൾ സമാധി ശതാബ്ദി പ്രാമാണിച്ച് മലയാളത്തിലെ പ്രമുഖ ദിനപ്പത്രം മനോരമ കാഴ്ചപ്പാട് പേജിൽ, 2024 മെയ് 8 ബുധനാഴ്ച വന്ന , ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനും ചരിത്രകാരനും (“മുൻ എം ജി സർവ്വകലാശാല വൈസ് ചാൻസലറും” എന്നത് വിട്ടുകളഞ്ഞിരിക്കുന്നു ) ഡോ .രാജൻ ഗുരുക്കൾ എഴുതിയ “പൊരുൾ തേടിയ ജീവിത യാത്ര” എന്ന എഡിറ്റോറിയൽ പേജിലെ മുഖ്യ ലേഖനം വളരെ താല്പര്യപൂർവ്വം വായിച്ചു . പ്രീ യൂണിവേഴ്സിറ്റി തലം വരെ മാത്രം ചരിത്രം പഠിച്ച (അതിനുശേഷം പഠിച്ചത് ആധുനിക വൈദ്യശാസ്ത്രം ), മോശമല്ലാത്ത ഒരു ചരിത്രവായനക്കാരൻ മാത്രമായ എനിക്ക്, എം ജി സർവ്വകലാശാല മുൻ വൈസ് ചാൻസലറുടെ ലേഖനം വെറും പ്രീഡിഗ്രി കാരനായ ഒരു കുട്ടിയുടെ ലേഖനം എന്നാണു തോന്നിയത് .അത്യാവശ്യം വായിച്ചിരിക്കേണ്ട പല ജീവചരിത്രങ്ങളും ഡോ .ഗുരുക്കൾ വായിച്ചിട്ടില്ല എന്നതിന് തെളിവാണ് മുകളിൽ പരാമർശിക്കപ്പെട്ട ചട്ടമ്പി സ്വാമി ലേഖനം . നമ്മുടെ വൈസ് ചാന്സലര്മാരുടെ നിലവാരം തുറന്നു കാട്ടുന്ന ലേഖന ആഭാസം . ഇന്ത്യൻ പ്രസിഡന്റിന്റെ ആയുവേദ ഫിസിഷ്യൻ ആയിരുന്ന കാലടി പരമേശ്വരൻ പിള്ളയാണ് ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമ

മുഖം മാറുന്ന പൊൻകുന്നം താളിയാനിൽ കവല

Image
ഡോ കാനം ശങ്കരപ്പിള്ള 9447035416 ചിറക്കടവ് വടക്കും ഭാഗം, പോടന്നൂ ർ എന്നൊക്കെ ആയിരുന്നു പൊൻ കുന്നതിന്റെ ആദ്യ പേരുകൾ പൊന്കുന്നത്ത് ചന്ത സ്ഥാപിച്ച പപ്പുപിള്ള മജിസ്‌ട്രേറ്റ് ആണ് പുതിയ പേരിട്ടത്. പൊൻകുന്നത്തെ പഴയ തലമുറയെ അക്ഷരമെഴുതാൻ പഠിപ്പിച്ച വെട്ടിയാങ്കൽ ആശാൻ പ്രാദേശിക ചരിത്രം കവിതയിലാക്കിയിരുന്നു. പൊൻകുന്നം ചന്തയെ കുറിച്ചുള്ള കവിത "കൊല്ലം പിന്നായിരത്തില്പരമൊരെഴുപതും അല്പശ്രീ തിങ്കൾ തന്നിൽകല്യശ്രീ ശുക്രവാരേ ദിനമത്യമധുനാ നാലതാം തീയതിക്കു.....“ 1070(1895) തുലാം 4 വെള്ളി ആഴ്ച ആണ് പൊൻകുന്നം എന്ന പേർ പപ്പുപിള്ള മജിസ്‌ട്രേറ്റ് ഇട്ടത്. ആദ്യം ആ പേർ പൊന്കുന്ന് എന്നായിരുന്നുവത്രേ. കെ കെ റോഡ് വെട്ടുന്ന കാലം കാട് വെട്ടിത്തെളിക്കാൻ ആളെ കൂട്ടാൻ കാട്ടിലേക്ക് പൊൻ നാണയങ്ങൾ വാരി എറിഞ്ഞത്രേ. അതിൽ നിന്നാണ് പേർ ഉണ്ടായതെന്നു ചിലർ https://www.facebook.com/100064551555667/posts/751777156983996/?mibextid=adzO7l

പുസ്തകകുറിപ്പുകൾ - "വെള്ളാളകുലം -പഴമയും പെരുമയും

Image
ഡോ .കാനം ശങ്കരപ്പിള്ള വേദബുക്സ്, കോഴിക്കോട് പേജ് 186 .വില 330 (സാധാ ). 490 (ലൈബ്രറി ) സി .ഇ .849 ൽ മാവേലിക്കര കണ്ടിയൂർ വേൾ കുല സുന്ദരനാൽ വറയപ്പെട്ട തരിസാപ്പള്ളി ചെമ്പോല പട്ടയത്തിലെ “പൂമിക്കു കാരാളർ വെള്ളാളർ” എന്ന പ്രയോഗം, 1960 കാലഘട്ടത്തിൽ, വായിക്കാനിടയായ കാനം സ്വദേശി ശങ്കരപ്പിള്ള അറുപതു നീണ്ട വർഷം നീണ്ടു നിന്ന വിവരശേഖരണത്തിനു ശേഷം ആരാണീ വെള്ളാളർ എന്ന് കണ്ടെത്തുകയാണ് “വെള്ളാള കുലം -പഴമയും പെരുമയും” എന്ന ചരിത്ര കൃതിയിലൂടെ . ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള (1919 ),വി ആർ പരമേശ്വരൻ പിള്ള (1985 ) എന്നിവർക്കുശേഷം മലയാളത്തിൽ വെള്ളാളരുടെ വിശദമായ ചരിത്രം എഴുതുകയാണ് കേരളചരിത്രവായനക്കാരനും ,കേരളചരിത്ര വിമര്ശകനും ആയ ഡോ .കാനം ശങ്കരപ്പിള്ള എന്ന ആതുരസേവകൻ . മണ്മറഞ്ഞ 78 വെള്ളാള പ്രമുഖർ, ജീവിച്ചിരിക്കുന്ന 18 വെള്ളാള പ്രമുഖർ എന്നിവരുടെ ഫോട്ടോകൾ വഴി വെള്ളാള കുല പഴമയും പെരുമയും പുറംചട്ടയിൽ തന്നെ കാട്ടിത്തരുന്ന അവതരണം ഈ കൃതിയുടെ പ്രത്യേകത .കുറവർ ,പുലയർ ,പറയർ ,അരയർ തുടങ്ങിയ പ്രാചീന ദ്രാവിഡ ജനസമൂഹങ്ങൾ അവരുടെ പഴഞ്ചൻ പേരുകൾ കളഞ്ഞു സിദ്ധനർ ,ചേരമർ ,സാംബവർ ,ധീവരർ തുടങ്ങിയ പുതുപുത്തൻ പേരുകൾ സ്വീകരിച

പട്ടം ജി രാമചന്ദ്രൻ നായർ എഴുതാതെ വിട്ടവ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 നാലുപതിറ്റാണ്ടുകളായി നിരവധി മലയാളി മഹാന്മാരുടെ ജീവചരിത്ര കുറിപ്പുകൾ എഴുതിവരുന്ന പട്ടം ജി രാമചന്ദ്രൻ നായരുടെ “ഇതിഹാസ” കൃതികൾ (നായർ സമുദായത്തിന്റെയും തിരുവന്തപുരത്തിന്റെയും ) “പോൾ ,മാരാർ ,മുണ്ടശ്ശേരി” , “പട്ടം മുതൽ നായനാർ വരെ” ഒക്കെ വായിച്ചിട്ടുണ്ട് പണ്ടേ തന്നെ . “30 ദേശീയ നേതാക്കൾ ,സാംസ്കാരികനായകർ” (പ്രഭാത് ബുക്സ് ,രണ്ടാം പതിപ്പ് 2010 ) ഇപ്പോൾ ആണ് വായിക്കാൻ എടുത്തത് . ചിത്തിര തിരുനാൾ മുതൽ പൊൻകുന്നം വർക്കി വരെയുള്ള 30 പേരുടെ ലഘു ജീവചരിത്രം . നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ കേട്ടിട്ടില്ലാത്ത “ഏതോ പിള്ള” യുണ്ടല്ലോ തിരുകൊച്ചി ധന വന നിയമറവന്യു മന്ത്രി പി.എസ് .നടരാജപിള്ള അദ്ദേഹം മുപ്പതിൽ ഇല്ല . ചെറിയ പട്ടം വലിയ പട്ടത്തെ കുറിച്ചെഴുതിയ മൂന്നാമത്തെ ലേഖനം ആണ് സാമ്പിൾ ആയി ആദ്യം വായിച്ചത് . ആ ലേഖനം എന്നെ നിരാശപ്പെടുത്തി കളഞ്ഞു . കൊച്ചു പട്ടം പല ചരിത്രസത്യങ്ങൾ തമ്സ്കരിക്കുന്നു . “പട്ടം പറന്നത് പി.എസ് എന്ന നൂലിൽ “ എന്ന പഴയ തിരുവനന്തപുരം ചൊല്ല് കൊച്ചു പട്ടം കേട്ടിട്ടില്ല . പട്ടം താണുപിള്ളയ്ക്ക് ജോലിനൽകാൻ പി.എസ് നടരാജപിള്ള പിതാവിന്റെ പേരിൽ സ്ഥാപി

ശാന്തയു മൊത്ത് ഒരു അതിരാവിലെ നടത്തം

Image
രണ്ടാഴ്ച ആകുന്നു . അതിരാവിലെ ഞങ്ങൾ ,ശാന്തയും ഞാനും റോഡിലൂടെ നടക്കാൻ പോകും . പൊൻകുന്നം എരുമേലി ബൈപാസ് റോഡായ കെ.വി എം എസ് -അഴീക്കൽ റോഡുവഴി വെള്ളാള സമാജം സ്‌കൂളിനടുത്തുള്ള ഇറക്കം വരെ ഒരു റൂട്ട് . താളിയാനിൽ കവലയിൽ എത്തി കൊല്ലം -തേനി ഹൈവേ വഴി പൊൻകുന്നത്തെ “കാഞ്ഞിരപ്പള്ളി കോടതി” വരെ മറ്റൊരു റൂട്ട് . മൂന്നാം റൂട്ട് , താളിയാനിൽ കവലയിൽ എത്തി പടിഞ്ഞാറോട്ടു തിരിഞ്ഞു ഹൈവേ വഴി ഗവ. ഹയർ സെക്കണ്ടറി സ്‌കൂൾ കോമ്പൗണ്ടിൽ എത്തി സ്‌കൂൾ മൈതാനം ചുറ്റി ശേഷം തൊട്ടടുത്ത പെട്രോൾ പമ്പ് കോമ്പൗണ്ട് ചുറ്റി ഒരു നടത്തം . വഴിയിൽ കാണുന്ന ചായക്കടയിൽ കയറി അല്ലെങ്കിൽ അരവിന്ദ ഹോസ്പിറ്റൽ കാന്റീനിൽ അല്ലെങ്കിൽ ശാന്തി നികേതൻ ഹോസ്പിറ്റൽ കാന്റീനിൽ കയറി ശാന്ത ഒരു കാപ്പിയും ഞാൻ ഒരു ചായയും കുടിക്കും. കാണുന്ന നാട്ടുകാരോട് കുശലം ചോദിക്കും.മക്കളുടെ ,കൊച്ചുമക്കളും വിശേഷങ്ങൾ ചോദിക്കും പഴയ കഥകൾ അയവിറക്കും. പൊൻകുന്ന ത്തെ മൂന്ന് പുരാതന കുടുംബങ്ങൾ ശാന്തയുടെ അടുത്ത ബന്ധുക്കൾ. പുന്നാം പറമ്പിൽ നീലകണ്ഠപ്പിള്ളയുടെ ഇളയമകൻ താളിയാനിൽ രാമകൃഷ്ണപിള്ളയുടെ ഇളയ മകൾ . ചിറക്കടവ് പലയകുന്നേൽ വലിയ വൈദ്യൻ പദ്മനാഭപിള്ളയുടെ മൂത്ത മകൾ പാറുക്കുട്ട

വിജയ കൃഷ്ണന്റെ “പരാജയം” അഥവാ തമസ്കരണം

Image
ഡോ .കാനം ശങ്കരപ്പിള്ള “9447035416 . “ചലച്ചിത്ര നിരൂപകൻ ,സംവിധായകൻ ,കഥാകൃത്ത്” ഒക്കെ ആയ വിജയകൃഷ്ണനെ കുറിച്ച് ഒരു പാട് വായിച്ചിട്ടുണ്ട് , കേട്ടിട്ടുണ്ട് . പണ്ട് ഐ. ഏ. എസ് പരീക്ഷയിൽ വിജയം നേടിയിട്ടും ചലച്ചിത്ര പ്രേമത്താൽ ഭരണകർത്താവ് ആകേണ്ടെന്ന് തീരുമാനിച്ച സഹൃദയൻ ,സിനിമാ പ്രേമി . അദ്ദേഹത്തിന്റെ കൃതികൾ വായിക്കാൻ അവസരം കിട്ടിയില്ല ഇതുവരെ . “എന്നാൽ ഇപ്പോൾ ഇതാ മലയാള സിനിമയുടെ “കഥ “ എന്ന “ചലച്ചിത്ര കലാ ചരിത്ര”പുസ്തകം കയ്യിൽ എത്തിയിരിക്കുന്നു . പൂർണ്ണാ പബ്ലിക്കേഷൻ വക ആദ്യ എഡീഷൻ 2017 മറ്റാരോ 1988 ൽ ഇറക്കിയ പതിപ്പിന്റെ പരിഷ്കരിച്ച പതിപ്പ് . 216 പുറങ്ങൾ .വില 200 രൂപാ മാത്രം . “മുൻകവറിൽ പ്രേംനസീർ ,സത്യൻ ,ജയൻ ,അടൂർ, പദ്മരാജൻ , അടൂർ ഭാസി,അരവിന്ദൻ ,ഭരതൻ ? കെ ബാലകൃഷ്ണൻ ജയഭാരതി ,കുഞ്ചാക്കോ ,ഷീല എന്നിവരുടെ ഫോട്ടോകൾ . 1952 ൽ പുറത്തുവന്ന പതിനൊന്നു ചലച്ചിത്രങ്ങൾ പുറം 62 ൽ പരാമർശിക്കുന്നു ജയകൃഷ്ണൻ . പിന്നെ 1963 ലേക്ക് ഒറ്റച്ചാട്ടം (പുറം 63 .അവസാന വരി കാണുക ). “എന്തിനാണ് വിജയകൃഷ്ണൻ 1953 എന്ന വർഷത്തെ ഒഴിവാക്കിയത് ? അഹങ്കാരിയായ രാമു കാര്യാട്ടിനെ കവർ പേജിൽ ഒഴിവാക്കിയ വിജയകൃഷണൻ പുറം 75 ൽ അറിയാതെ ആവ

മധുരമുള്ള ഒരു പകരം വീട്ടൽ

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 എട്ടുവർഷം മുൻപാണ് . 2015 . യൂക്കെയിലെ ലസ്റ്ററിലുള്ള ഡിമോണ്ട് യൂണിവേഴ്സിറ്റിയിലെ എലിസബേത് ലാംബോൻ എന്ന റീഡരുടെനേതൃത്വത്തിൽ പത്തു രാജ്യങ്ങളിലെ 25 ചരിത്ര പണ്ഡിതൻ മാരെ ഉൾപ്പെടുത്തി കേരളത്തിൽ നിന്നും പശ്ചിമേഷ്യൻ രാജ്യങ്ങളിലേക്കുള്ള വ്യാപാര സംഘ യാത്രകളെ കുറിച്ച് പഠനം നടത്തി. കേരളത്തിൽ നിന്നും കേശവൻ വെളുത്താ ട്ട് എന്ന മുതിർന്ന ചരിത്ര പണ്ഡിതൻ ആയിരുന്നു അംഗം. എം ആർ രാഘവ വാര്യരും ഒത്ത് വെളുത്താട്ട് “ തരിസാപ്പള്ളി പട്ടയം” എന്നൊരു കൃതി തയാർ ആക്കി. എൻ ബി എസ് അത് പ്രസിദ്ധീകരിച്ചു. “ നാട്ടുക്കാരായ ചില സാക്ഷികൾ തരിസാപ്പള്ളി പട്ടയത്തിൽ ഉണ്ടായിരുന്നു ”എന്ന് പറഞ്ഞ വെളുത്താട്ടും വാര്യരും അവരെ കണ്ടെത്താൻ ശ്രമിച്ചതേ ഇല്ല . കാരണം സാക്ഷികൾ നാട്ടുകാരായ “ വെള്ളാള” വ്യാപരികൾ ആയിരുന്നു എന്നതത്രേ . ഭസ്മം തൊടാൻ അവസരം നിഷേധിക്കപ്പെട്ട ധൈര്യാ (ധരിക്കാത്ത ) ജൈന വ്യാപരികൾ അല്ലെങ്കിൽ ചെട്ടികൾ ആയിരുന്നു അവർ . തരിസാപ്പട്ടയം ആംഗലേയ ഭാഷയിൽ മൊഴിമാറ്റം നടത്തിയ വെളുത്താട്ട് വെള്ളാളർ എന്നതിന് farm worker എന്നാണ് നൽകിയത്. “വെള്ളാളർ”(Vellalar ) എന്ന് ഇഗ്ളീഷിൽ എഴുതിയിട്ട് ഫൂട

വസന്ത സഖഭാഷ്യം

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 എഴുത്തച്ഛൻ പുരസ്‍കാരം ഏറ്റുവാങ്ങി ,ഇടപ്പള്ളി കൊച്ചു തമ്പുരാൻ കരുണാകര മേനോൻ പുത്രൻ, കാമദേവ സദൃശ്യൻ, പ്രൊ .എസ്‌ .കെ വസന്തൻ എന്ന കോളേജ് അധ്യാപക ശ്രേഷ്ഠൻ നടത്തിയ പ്രഭാഷണം “മലയാളം ഇരുളുമോ? “ എന്ന തലക്കെട്ടിൽ മാതൃഭൂമി ആഴ്ചപ്പതിപ്പ് (101 : 52 ,2024 മാർച്ച് 10 -16 പുറം 69 -73 ) പ്രസിദ്ധീകരിച്ചത് വായിച്ചു . ഒരു ശബ്ദകോശകാരൻ കൂടിയായ പ്രൊഫസ്സർ ശബ്ദകോശ നിർമ്മിതിയിൽ കാട്ടേണ്ട ധര്മ്മം ശരിയായി പാലിച്ചില്ല എന്ന അഭിപ്രായക്കാരനാണ് വെറും ചരിത്ര വായനക്കാരൻ മാത്രം ആയ ഞാൻ . കേരളത്തിലെ അതി പുരാതന ദ്രാവിഡ ജനതയായ,ഇന്നും അവരുടെ ആദ്യ കാല ,സംഘ കാല പേരിൽ, അറിയപ്പെടുന്ന ,യഥാർത്ഥ മണ്ണിന് മക്കൾ ആയ “വെള്ളാളർ “ (സി .ഈ .849 ൽ മാവേലിക്കരക്കാരൻ “വേൽ കുല” സുന്ദരനാൽ വരയപ്പെട്ട തരിസാപ്പട്ടയത്തിൽ അവർ “പൂമിക്കു കരാളർ “) എന്ന കർഷക ,അജ(ഗോ )പാലക,വ്യാപാര (ചെ ട്ടി ),ഭരണ ,സാക്ഷര ,കരകൗശല ,വസ്ത്ര നിർമ്മാണ, നാഗരിക (ഹാരപ്പൻ -കീഴടി സംസ്കാര പഠനങ്ങൾ കാണുക ) ജനവിഭാഗത്തെ ആദരണീയനായ പ്രൊഫസ്സർ “വേളിന്റെ -തലവന്റെ ,രാജാവിന്റെ അടിയാളർ” മാത്രമാക്കി എഴുതി പിടിപ്പിച്ചു (കേരള സംസ്കാര ചരിത്ര നിഘണ്ടു വാല്യം

ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള

Image
ഡോ .കാനം ശങ്കരപ്പിള്ള 9447035416 കേരളത്തിലെ വെള്ളാളർക്കിടയിൽ തങ്ങൾ ആരാണെന്നുള്ള അവബോധം ഉളവാക്കാൻ ഏറെ പരിശ്രമിച്ച സമുദായ സ്നേഹിയായിരുന്നു ചെങ്ങന്നൂർ പി.എസ് .പൊന്നപ്പാപിള്ള എന്ന മധ്യ തിരുവിതാകൂർ കാരൻ മലയാളി .അദ്ദേഹത്തിന് മുൻപോ പിന്പോ അദ്ദേഹത്തിന് സമശീര്ഷനായ ഒരു മലയാളി വെള്ളാളൻ ജനിച്ചിട്ടില്ല . 1915 ൽ (കൊല്ലവർഷം 1190 ധനു 15 ) അദ്ദേഹം പരമാർത്ഥ സാധിനി എന്ന പേരിൽ വെള്ളാളർക്കു വേണ്ടി ഒരു സംഘടനയും സ്ഥാപിച്ചു .(ആക്ലേത്ത് ചെല്ലപ്പൻ പിള്ള ,കെ.വി എം എസ് യൂത്ത് ലീഗ് സ്റ്റേറ്റ് കൺവെൻഷൻ സോവനീർ 1977 കാണുക ) 1880 ൽ മനോന്മണീയം സുന്ദരൻ പിള്ള (1855 -1897 ) സ്ഥാപിച്ച “വെള്ളാള സഭ” (“തരംഗം” പി.എസ് നടരാജപിള്ള പത്താം ചരമവാർഷിക സോവനീർ പുറം കാണുക ) എന്ന സംഘടന യ്ക്ക് പിൽക്കാലം എന്ത് സംഭവിച്ചു എന്നറിയാവുന്നവർ ആരും ഇല്ല .രേഖകളും ഇല്ല . ചെങ്ങന്നൂർ ,പത്തനംതിട്ട ,പത്തനാപുരം ,കൊല്ലം ,ആലപ്പുഴ ,കാഞ്ഞിരപ്പള്ളി എന്നീ സ്ഥലങ്ങളിൽ പൊന്നപ്പാപിള്ള സംഘടനയുടെ ശാഖകൾ സ്ഥാപിച്ചു . അടുത്ത വര്ഷം ആ സംഘടന “തിരുവിതാംകൂർ വെള്ളാളസഭ” ആയി പരിണമിച്ചു 1917 ൽ അത് “കേരളീയ വെള്ളാള മഹാസഭ” ആയി .എസ്‌ ലക്ഷ്മണൻ പിള്ള ആയിരുന്നു ആദ്യ പ്രസിഡൻ

ദീപക് ത്യാഗിയുടെ വെള്ളാള പഠനം

Image
നരവംശ ശാസ് ത്രജ്ഞനായ ദീപക് ത്യാഗി, “ പീപ്പിൾ ഓഫ് ഇന്ത്യ” എന്ന ആധികാരിക പഠനത്തിൽ, കേരള സംസ്ഥാനത്തെ വിവിധ ജാതി സമൂഹങ്ങളെ പ്രതിപാദിക്കുന്ന കൂട്ടത്തിൽ “വെള്ളാള “എന്ന തലക്കെട്ടിൽ ഏഴു പുറങ്ങളിൽ കേരളത്തിലെ വെള്ളാളരെ കുറിച്ച് വിശദമായ ഒരു ലേഖനം പ്രസിദ്ധീകരിച്ചിട്ടുണ്ട് .കെ.എസ് സിംഗ്‌ ആണ് ചീഫ് എഡിറ്റർ . വെള്ളാളർ മുതലിയാർ എന്നും അറിയപ്പെടുന്നു (The Vellalas are also referred to as Mudaliyar.Malayalis call them “Annachi”.) എന്ന് ആണ് തുടക്കം .കേരളത്തിൽ “മുതലിയാർ “ എന്നറിയപ്പെടുന്ന ആൾക്കാർ വളരെ കുറവാണ് .അവർ വെള്ളാളർ ആണെന്നത് ശരി .എന്നാൽ മുഴുവൻ വെള്ളാളരും മുതലിയാർ അല്ല എന്നതാണ് വാസ്തവം .Vels was the name of a King എന്നതും അത്ര ശരിയല്ല .”വേൾ” എന്നറിയപ്പെട്ടിരുന്ന ഇടപ്രഭുക്കൾ വേണാട്ടിൽ ഉണ്ടായിരുന്നു എന്നത് ശരി .അവരെ രാജാക്കന്മാർ എന്ന് വിളിക്കുന്നത് ശരിയല്ല .തേർസ്റ്റൻ ,നാഗമയ്യാ ,കെ.വി കൃഷ്ണ അയ്യർ എന്നിവരുടെ ലേഖന ഭാഗങ്ങൾ ത്യാഗി ഉദ്ധരിക്കുന്നുണ്ട് . വിവിധ കാലഘട്ടങ്ങളിലെ വെള്ളാള ജനസംഖ്യ ത്യാഗി വ്യക്തമായി നൽകുന്നു (പുറം 1515 ). 1881 ൽ തിരുവിതാം കൂറിൽ 41631 വെള്ളാളർ ഉണ്ടായിരുന്നു .(Kitts 1885 ). 1941

വെള്ളാള സംഘടനകൾ

Image
ഡോ .കാനം ശങ്കരപ്പിള്ള 94470 35416 തിരുവിതാംകൂറിൽ ആദ്യമായി ഉണ്ടായ സമുദായ സംഘടന വെള്ളാള സഭ .വര്ഷം 1880 .സ്ഥാപകൻ പി.സുന്ദരം പിള്ള (പിൽക്കാലം മനോന്മണീയം ). (തരംഗം പി.എസ് .നടരാജപിള്ള പത്താം ചരമ വാർഷിക സോവനീർ 1976 കാണുക .അതോനോടനുബന്ധിച്ചു സുന്ദരം പിള്ള തൻ്റെ വക തൈക്കാട്ടെ അഞ്ചേക്കർ സ്ഥലം ചുടല നിർമ്മിക്കാൻ ദാനം ചെയ്തു .അവിടെയാണ്(പുത്തൻചന്ത വെള്ളാള സഭ വക ചുടല ൦.ചാല വെള്ളാള സഭയ്ക്ക് പ്രത്യേക ഭാഗം ഉണ്ടവിടെ .മറ്റു സമുദായങ്ങൾക്കും പിന്നെ പൊതു ജനങ്ങൾക്ക് വേറെയും - മനോന്മണീയം ,ശിവരാജ യോഗി തൈക്കാട് അയ്യാവ് സ്വാമികൾ എന്നിവർ അന്ത്യവിശ്രമം കൊള്ളുന്നത് പുത്തൻചന്ത ശ്മശാനത്തിൽ . അയ്യാവ് സമാധിയായ സ്ഥലം പിൽക്കാലം ചിത്തിരതിരുനാൾ പുത്തൻചന്ത വെള്ളാള സഭയിൽ നിന്നും വില നൽകി വാങ്ങി .രാജാക്കന്മാർ ദാനം സ്വീകരിക്കയില്ല എന്നതാണ് കാരണം .അവിടെയാണ് അയ്യാവ് ഗുരു കോവിൽ സ്ഥിതിചെയ്യുന്നത് . മനോന്മണീയം 1897 ൽ അകാലത്തിൽ നാൽപ്പത്തി രണ്ടാം വയസ്സിൽ അന്തരിച്ചു .വെള്ളാള സഭയ്ക്ക് എന്ത് പറ്റി എന്നറിയില്ല . 1876 ൽ തൈക്കാട് അയ്യാവ് സ്വാമികൾ ,മനോന്മണീയം സുന്ദരൻ പിള്ള എന്നിവർ ചേർന്ന് ശൈവപ്രകാശ സഭ സ്ഥാപിച്ചു .പി.രത്‌ന സ്വാമി പി

വെള്ളാളനെ നായർ ആക്കിയ സഖാവ് നമ്പൂതിരിപ്പാട്

Image
ഡോ .കാനം ശങ്കരപ്പിള് ള 9447035416 രണ്ടുതവണ കേരളമുഖ്യ മന്ത്രിയായ, വാൽ മുറിക്കാത്ത സഖാവ് ഈ. എം. എസ്. നമ്പൂതിരി പ്പാട് കേരളചരിത്രകാരൻ ആയി അറിയപ്പെടാൻ കാരണം “കേരളം മലയാളികളുടെ മാതൃഭൂമി “ 1948 ആണല്ലോ . 2014 ൽ അച്ചടിക്കപ്പെട്ട പതിപ്പാണ് കൈവശം . ഹാരപ്പയിലെയും മോഹൻജൊദാരോയിലും കണ്ടെത്തിയ ദ്രാവിഡ വെള്ളാള സംസ്കാരത്തെ കുറിച്ച് വായിച്ചറിഞ്ഞ ആൾ തന്നെ നമ്പൂതിരിപ്പാട് എന്ന് വ്യക്തം . (തമിഴന്മാർ 1800 വര്ഷം മുൻപ് ) തുടങ്ങിയ കനകസഭപിള്ള യുടെ കൃതികൾ അദ്ദേഹം വായിച്ചിരുന്നു എന്ന് വ്യക്തം .റവ ഫാദർ ഹേരാസ് എഴുതിയ 1936 ലെ “വെള്ളാളാസ് ഓഫ് മോഹൻജൊദാരോ” അദ്ദേഹം വായിച്ചോ എന്നറിയില്ല ,അദ്ദേഹം റഫറൻസോ ഗ്രൻഥ സൂചികയോ നൽകിയിട്ടില്ല . സഖാവ് വെള്ളാളരെ നായർ ആക്കി . മഹാഭാരത യുദ്ധത്തിൽ പങ്കെടുത്ത പട്ടാളക്കാർ (അവർ നായർ ആവാം )ക്ക് ഭക്ഷണമെത്തിച്ച പെരും ചോറ്റൂദയൻ എന്ന വെള്ളാള കുല രാജാവിനെ അദ്ദേഹം നായർ ആക്കി . ഫിനീഷ്യ ,ഈജിപ്ത് ,മുതലായ രാജ്യങ്ങളുമായി കപ്പൽ ഗതാഗതം നടത്തിയ മലയാളികൾ നായർ ആയിരുന്നു എന്ന് സഖാവ് ഈ എം തുടരുന്നു . കോലെഴുത്തും വട്ടെഴുത്തും പ്രചരിപ്പിച്ചതും അക്ഷരം പഠിക്കാതെ ശൈശവത്തിൽ തന്നെ വാൾപ്പയറ്റ് പഠിക

െള്ളാള ദേവീ ദേവന്മാർ

Image
വെള്ളാള ദേവീ ദേവന്മാർ ========================== ഡോ .കാനം ശങ്കരപ്പിള്ള 9447035416 സംഘ കാലഘട്ടത്തിൽ എഴുതപ്പെട്ട ചിലപ്പതികാരം എന്ന തമിഴ് ഇതിഹാസത്തിലെ നായിക ആയ കണ്ണകി എന്ന വെള്ളാള യുവതി പിൽക്കാലത്ത് ദേവിയായി ഉയർത്തപ്പെട്ടു .ചെങ്ങന്നൂർദേവി ,കൊടുങ്ങല്ലൂർ ഭഗവതി ,ഇടുക്കിയിലെ മംഗളാദേവി ,തിരുവനന്തപുരത്തെ ആറ്റുകാൽ ദേവി എന്നിവരെല്ലാം കണ്ണകി എന്ന വെള്ളാളത്തരുണിയെ ദേവി ആയി ഉയർത്തിയാണ് . കാവേരി പൂം പട്ടണ (പൂംപുഹാർ )ത്തിലെ ഒരു വെള്ളാള വർത്തക (ചെട്ടി) പ്രമാണിയുടെ മകൾ ആയിരുന്നു കണ്ണകി .മറ്റൊരു വെള്ളാള വർത്തകപ്രമാണിയുടെ മകൻ മാധവൻ ആയിരുന്നു കണ്ണകിയുടെ ഭർത്താവ് .മാധവി എന്ന വേശ്യയിൽ ആകൃഷ്ടനായി ദീപാളി കുളിച്ച് അവസാനം മോഷണകുറ്റത്തിന് തെറ്റിദ്ധാരണയാൽ ,നെടുംചേഴിയൻ എന്ന രാജാവിൽ നിന്നും വധശിക്ഷ ഏറ്റുവാങ്ങേണ്ടി വന്ന മണ്ട ശിരോമണി . കണ്ണകി കോവിലൻ ചരിതം —------------------------------------------ സി .ഈ രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന കേരളീയനായ കവി ആണ് ഇളംകോവടികൾ .വഞ്ചി നഗരം വാണിരുന്ന ചേരലാതൻ എന്ന രാജാവിന്റെ പുത്രൻ ആയിരുന്നു അദ്ദേഹം .ചേരൻ ചെങ്കുട്ടൻ മറ്റൊരു മകൻ .ഇളങ്കോ അടികൾ രചിച്ച ചിലപ്പതികാരം ഒരു ദ്