കളഞ്ഞു കുളിച്ച സുവര്ണാവസരങ്ങൾ -2
സർജറിയിൽ എം .എസ് ബിരുദം കിട്ടിയ ശേഷം ആദ്യം ജോലി നോക്കിയത് ചേർത്തല താലൂക്ക്ഹോസ്പിറ്റലിൽ. സഹപാഠി ആയിരുന്ന ദേവദാസിന് ചോദിക്കാതെ കിട്ടിയ സ്ഥലം.ധാരാളംപ്രാക്ടീസ്കിട്ടുന്ന സ്ഥലം ആയിട്ടുപോലും നേരത്തെ ജോലി ചെയ്തിരുന്ന ആയൂരിൽ സ്വന്തമായി ക്ലിനിക് നടത്താന് ആയിരുന്നു അദ്ദേഹത്തിന് താൽപ്പര്യം "ഞാൻ ചേര്ത്തല വേണ്ടെന്നു വയ്ക്കുന്നു. ശങ്കരപ്പിള്ള ആരെയെങ്കിലും കണ്ട് ചേർത്തലയിൽ ജോയിൻ ചെയ്യൂ" എന്ന് പറഞ്ഞു ആ തെക്കന് തിരുവിതാംകാരൻ നല്ല സുഹൃത്ത്. എന്റെ സഹപാഠിയും പിൽക്കാലത്ത് തിരുവനന്തപുരം ലോർഡ്ഹോസ്പിറ്റൽ ഉടമയും മറ്റും ആയ ഇന്നത്തെ പത്മശ്രീ ഡോ.കെപി ഹരിദാസിന്റെ അടുത്ത സുഹൃത്തായിരുന്നു അന്ന് ആരോഗ്യമന്ത്രി ആയിരുന്ന വക്കം പുരുഷോത്തമന്റെ പ്രൈവറ്റ് സെക്രട്ടറി. ഹരിദാസും കൂടെ വന്നു അദ്ദേഹത്തെ കണ്ട് ചേർത്തലയ്ക്കു സ്ഥലം മാറ്റം വാങ്ങി തന്നു വൈക്കത്ത് ജോലി നോക്കുന്ന കാലം തന്നെ ചേർത്തലയിൽ നിന്നും ധാരാളം സ്വകാര്യ രോഗികൾ വരുമായിരുന്നു. അതിനാൽ പെട്ടെന്ന് തന്നെ നല്ലസ്വകാര്യ പ്രാക്ടീസ് കിട്ടി. വൈകുന്നേരം ആകുമ്പോൾ മേശ കവറുകളാൽ നിറയും. പക്ഷെ സൗകര്യപ്രദമായ വീട് അടുത്തെങ്ങും ഇല്ല. മന്ത് നിർമ്മാർജ്ജനം തുടങ്ങിയിട്ടേ