കീഴടിയിലെ “വെള്ളാള” മ്യൂസിയം
ഡോ .കാനം ശങ്കരപ്പിള്ള MS,DGO.
Mob:9447035416
Email:drkanam@gmail.com
സംഘ കാലഘട്ടത്തിൽ ദ്രാവിഡ ഭൂപ്രദേശത്തെ
അഞ്ചു “തിണ”കൾ (ഐന്തിണകൾ )
ആയി തിരിച്ചിരുന്നു .(BC300 -CE300)
കുറിഞ്ഞി ,മുല്ലൈ ,മരുതം ,
പാല,നെയ്തൽ
എന്നിവയാണ് “ഐന്തിണ”കൾ .
“മരുതം” നദീതടങ്ങൾ .
കൃഷിചെയ്യാൻ പറ്റിയ വളക്കൂറുള്ള
ജലസാന്നിധ്യമുള്ള മണ്ണ് .
അവിടെ ചുട്ടുകട്ട കളാൽ വീടുകെട്ടി
സ്ഥിരതാമസമാക്കിയ നാഗരികർ
അക്ഷരജ്ഞാനികൾ
“വെള്ളാളർ” .
”വെള്ളായ്മ” എന്നാൽ കൃഷി .
ജലസേചന മാർഗ്ഗങ്ങൾ കണ്ടെത്തിയവർ
വടക്കേ ഇന്ത്യയിൽ സിന്ധു ഗംഗാതടങ്ങളിൽ (മരുതം നിലം )
4x2x1 എന്ന അനുപാതത്തിലുള്ള ചുടുചെങ്കൽ കട്ടകൾ
(“ഇഷ്ടിക” )ഉപയോഗിച്ച്,
ചെട്ടിനാട്ടിലെ പോലെ
ഉയർന്ന തറകളിൽ ,
വീടുകൾ കെട്ടി സ്ഥിരതാമസമാക്കിയിരുന്ന ,
കുളിക്കാൻ കുളങ്ങൾ കെട്ടിയിരുന്ന ,
വലിയ പത്തായങ്ങൾ (നെല്ലറകൾ) കെട്ടിയിരുന്ന,
അക്ഷര ജ്ഞാനികൾ ആയിരുന്ന,
ചെമപ്പും കറപ്പും കലർന്ന മണ്കുടങ്ങളിൽ
പ്രാചീന തമിഴിൽ ഉടമയുടെ പേരുകൾ
കോറിയിരുന്ന ജനവിഭാഗമായിരുന്നു
കർഷകരും അജ-ഗോപാലകരും
വ്യാപാരികളുമായിരുന്ന
“വെള്ളാളർ” എന്ന് കണ്ടെത്തിയത്
റവ. ഫാദർ എച്ച് .ഹേരാസ്
എന്ന ചരിത്ര പ്രൊഫസർ .
(Henry Heras,”Vellalas in Mohonjodaro”,
The Indian Historical Quarterly Vol XIV Calcutta 1938,pp 245-255)
നാഗരികർ ആയിരുന്ന
വെള്ളാളരുടെ വീടുകളിൽ “ശുചി മുറി”കൾ ഉണ്ടായിരുന്നു.
മലിനജലം ഒഴുക്കിക്കളയാൻ വീടിനു ചുറ്റും തറയോടുകൾ
പാകിയ ഓടകളും .
കുടിക്കാൻ വെള്ളം ലഭിക്കാൻ അരഞ്ഞാണമുള്ള കിണറുകൾ. കൃഷിആവശ്യത്തിനു ചാലുകളിലൂടെ വെള്ളം കൊണ്ടുവന്നിരുന്ന
“വെള്ളാണ്മ”ക്കാർ .
ചെമന്നതും കറുത്തതുമായ ചുട്ട മണ്കലങ്ങളില്
ഉടമകളുടെ പേരുകൾ “തമിഴി”യിൽ കോറിയിരുന്നവർ.
സർ ജോൺ ഹ്യൂബർട്ട് മാർഷൽ (1876-1958 ചെസ്റ്റർ യൂ .കെ )
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറൽ ആയിരുന്ന (1902-1928) കാലഘട്ടത്തിലാണ് ഹാരപ്പയും മോഹൻജൊദാരോയും ലോകപ്രസിദ്ധമാകുന്നത് .
1913-ൽ അദ്ദേഹം തക്ഷശിലയിൽ ഉല്ഖനനം തുടങ്ങി .
അത് ഇരുപത്തി ഒന്ന് വര്ഷം നീണ്ടു നിന്നു .
അദ്ദേഹം സ്ഥാപിച്ച തക്ഷശില മ്യൂസിയത്തിൽ
അദ്ദേഹത്തിന്റെ ഛായാചിത്രവും കാണാം .
1920 -ൽ ദയറാം സാഹ്നിയെ ഡയറക്ടർ ആയി നിയമിച്ച്
മാർഷൽ ഹാരപ്പയിൽ ഉല്ഖനന പ്രവർത്തനങ്ങൾ തുടങ്ങി .
1921-ൽ ആർ. ഡി ബാനർജിയെ ഡയറക്ടർ ആക്കി.
മോഹൻജൊദാരോയിലും അത്തരം ഗവേഷണ പഠനങ്ങൾ
അദ്ദേഹം തുടങ്ങി .
രണ്ടിടത്തും നിന്നും കിട്ടിയ തെളിവുകൾ വച്ച് നൂറു വര്ഷം മുമ്പ്
1924 സെപ്തംബർ 20 ലക്കം “ഇല്ലസ്‌ട്രേറ്റഡ് ലണ്ടൻ ന്യൂസ്” എന്ന ഗവേഷണ മാസികയിൽ
“ഇൻഡസ് വാലി സിവിലൈസേഷ”നെ
കുറിച്ച് ആദ്യ സചിത്ര ലേഖനം
സർ. ജോൺ മാർഷൽ പ്രസിദ്ധപ്പെടുത്തി .
അതായത് അടുത്ത വര്ഷം (2024)
ശതാബ്ദി ആഘോഷിക്കാവുന്ന കണ്ടെത്തൽ .
തമിഴ് നാട്ടിൽ നിന്നുള്ള “ഐരാവതം” മഹാദേവൻ ,
ഹെൽസിങ്കിയിൽ നിന്നുള്ള ആസ്കോ പാർപ്പോള
തുടങ്ങിയവർ സിന്ധുനദീതട സംസ്കാരം ദ്രാവിഡ സംസ്കാരം
എന്ന് വാദിക്കുമ്പോൾ അതിനുള്ള തെളിവുകൾ
അവർക്കു നിരത്തുവാൻ ഏറെയൊന്നും ഇല്ലായിരുന്നു .
എന്നാൽ ഒറീസാ ചീഫ് സെക്രട്ടറി ആയിരുന്ന കോയമ്പത്തൂർ കാരൻ
ആർ .ബാലകൃഷ്‌ണ ഐ. ഏ. എസ്സിന്റെ
“ജേർണി ഓഫ് എ സിവിലൈസേഷൻ- ഇൻഡസ് ടു വൈഗ”
(Journey of A Civilization-Indus to Vaigai- ,Roja Muthiah Reserch Library,Chennai 2021)
പ്രസിദ്ധീകൃതമായതോടെ അതി നുള്ള നിരവധി തെളിവുകൾ
നമുക്ക് ലഭ്യമായിരിക്കുന്നു .
സിന്ധു ഗംഗാ തടത്തിലെ സംസ്കാര സമ്പന്നരായ നാഗരിക ജനതയ്ക്കു
പിൽക്കാലം എന്ത് സംഭവിച്ചു എന്നതിനെ കുറിച്ച് കൃത്യമായ
വിവരം ഒന്നും അടുത്തകാലം വരെ ലഭ്യമായിരുന്നില്ല. പ്രകൃതിക്ഷോഭ ത്താലോ യുദ്ധം കാരണമോ ആ സംസ്കൃതി മൊത്തം നശിച്ചതാകാനിടയില്ല എന്ന് എല്ലാവരും സമ്മതിക്കുന്നു .
കാരണം അസ്ഥികൂടങ്ങളുടെ ശേഖരം ഒരിടത്തും കാണപ്പെട്ടിട്ടില്ല
പ്രകൃതി ദുരന്തത്താൽ ,വലിയ വരളർച്ച ഉണ്ടായപ്പോൾ, മറ്റുപ്രദേശങ്ങളിലേക്കു കുടിയേറാനുള്ള സാധ്യതതയും ചിലർ ചൂണ്ടിക്കാട്ടിയിരുന്നു .
അത്തരം സാധ്യതയ്ക്കുള്ള തെളിവുകൾ ആണ് ആർ ബാലകൃഷ്ണൻ അദ്ദേഹത്തിന്റെ ഗവേഷണപഠനം വഴി നടത്തിയിരിക്കുന്നത്. സ്ഥലനാമപഠനം ഇക്കാര്യത്തിൽ അദ്ദേഹത്തിന് സഹായകമാവുന്നു .
പ്രാചീന കൊങ്ങുനാട്ടിൽ (കോയമ്പത്തൂർ ) പെട്ട ഡിണ്ടിഗലിലെ നാഥം സ്വദേശിയായ ആർ ബാലകൃഷ്ണൻ, തമിഴ് സാഹിത്യത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷം മുഖ്യമന്ത്രി ആയിരുന്ന കെ.കാമരാജിന്റെ ഉപദേശപ്രകാരം തമിഴ് ഭാഷയിൽ
ഐ .ഏ. എസ്സിനെഴുതി ആദ്യ തവണ തന്നെ ജയിച്ചു (1984)
ഒറീസാ കേഡറിൽ പ്രവേശിച്ചു.
34വര്ഷം സേവനം അനുഷ്ടിച്ചു അഡീഷണൽചീഫ് സെക്രട്ടറി ആയിരിക്കുമ്പോൾ പെൻഷൻ പറ്റി .അതിനിടയിൽ രണ്ടു തവണ ഡപ്യൂട്ടി ഇലക്ഷൻ കമ്മീഷണർ ആയി ഇന്ത്യ ഒട്ടാകെ സഞ്ചരിച്ചു സ്ഥലനാമങ്ങൾ ശേഖരിച്ചു പഠന വിധേയമാക്കി .
ഇപ്പോൾ ഒറീസാ സർക്കാരിന്റെ ചീഫ് അഡ്വൈസർ ആയി സൗജന്യ സേവനം നൽകുന്നു .
കവിയും സ്ഥലനാമ ഗവേഷകനും തമിഴ് പണ്ഡിതനും ആയ ബാലകൃഷ്‌ണൻ സംഘകാലകൃതികളെ സംബന്ധിച്ച് ആധികാരികമായി
എഴുതാൻ,സംസാരിക്കാൻ കഴിവ് നേടിയ ഭാഷാ പണ്ഡിതൻ കൂടിയാണ് .
കേരള ഗവർണർ ആയിരുന്ന പി .സദാശിവത്തെ പോലെ ആർ ബാലകൃഷ്ണനും കൊങ്കു വെള്ളാളൻ ആണോ എന്ന് തീർച്ചപ്പെടുത്തതാൻ എനിക്ക് കഴിയുന്നില്ല .
എന്നാൽ ഹാരപ്പയിൽ നിന്നും മോഹൻജൊദാരോയിൽ
നിന്നും കുടിയേറിയവരാണ് കൊങ്ങുവെള്ളാളർ
(കോയമ്പത്തൂർ വെള്ളാളർ -നമ്മുടെ പാലക്കാടൻ
മേനോന്മാരുടെ പൂർവികർ ),
മധുര മീനാക്ഷി കോവിലിലെ പൂജാരികൾ ആയിരുന്ന പാണ്ട്യ വെള്ളാളർ
(കുശവർ ,കുലാലർ ),
വണിക്കുകൾ ആയ നാഗരത്താർ
(ചെട്ടിനാട് ) ചെട്ടികള് തുടങ്ങിയവരുടെ
കുടിയേറ്റ ചരിത്രം വിശദമാക്കി അവരെല്ലാം
ഹാരപ്പയിൽ നിന്നോ മോഹൻജൊദാരോയിൽ
നിന്നോ കുടിയേറിയവർ ആണെന്ന് സ്ഥലനാമ
പഠനത്തിലൂടെ (Ornomastics) സംശയലേശമന്യേ ഡോ ബാലകൃഷ്ണൻ തെളിയിക്കുന്നു .
ശ്രീ ബാലകൃഷ്‌ണന് സ്ഥലനാമ പഠനത്തിൽ താൽപ്പര്യം ഉണ്ടാകാൻ
കാരണം അദ്ദേഹം ഒറീസയിൽ സബ്കലക്ടർ ആയിരിക്കവേ അവിടെ ഒരു ഗ്രാമത്തിൽ കണ്ട സ്ഥലനാമം കാട്ടുന്ന വഴിയോര ബോർഡ് ആയിരുന്നു.
“തമിളി” എന്നൊരു സ്ഥലനാമം .
വെള്ളാളർ ആയി ജനിച്ചതിൽ അഭിമാനം കൊള്ളുന്നവർ
എല്ലാം വെള്ളാള പഴമ ,പെരുമ അറിയാൻ ഈ ഗവേഷണ പഠനം
വായിക്കണം .കുടുംബത്തിൽ ഒരു കോപ്പി ഉണ്ടാവണം .
കുട്ടികളെ അത് വായിക്കാൻ പ്രേരിപ്പിക്കണം .
കേരളത്തിലെ ഏറ്റവും വലിയ ചരിത്രപണ്ഡിതൻ,
ശിഷ്യർ “ശാസ്ത്രീയ കേരളചരിത്ര പിതാവ്”
എന്ന് വിശേഷിപ്പിക്കപ്പെടുന്ന
എം .ജി.എസ് .നാരായണൻ ആണല്ലോ .
ഒരു കേരളീയൻ തയാറാക്കിയ ഏറ്റവും നല്ല
ചരിത്രഗവേഷക ഗ്രന്ഥമാണ്
അദ്ദേഹത്തിന്റെ ഡോക്ടറൽ തീസിസ്
ആയ “പെരുമാൾസ് ഓഫ് കേരള”
ആണെന്നതും സത്യം .
ബാഷാമിനെ പോലുള്ള ഒരു ചരിത്രപണ്ഡിതൻ
അകമഴിഞ്ഞു പുകഴ്ത്തിയ തീസിസ്.
പക്ഷെ എം ജി.എസ് ,എന്ന മുറ്റായിൽ ഗോവിന്ദ”മേനോൻ”
ശ ങ്കര നാരായണൻ അദ്ദേഹത്തിന്റെ പൂർവികർ
ചേര നാട്ടിലേക്കു കുടിയേറിയ കൊങ്ങുവെള്ളാളർ ആണെന്ന് മനസിലാക്കാതെ തന്റെ ചരിത്ര പഠനങ്ങളിൽ “വെള്ളാളർ “എന്ന പ്രാചീന കർഷക ഗോപാല വണിക (വെള്ളായ്മ )സമൂഹ ത്തെ തമ്സ്കരിച്ചു കളഞ്ഞു .അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ കേരളത്തിൽ വൈശ്യർ ഇല്ലത്രെ .
പക്ഷെ ആർ. ബാലകൃഷ്ണന്റെ
ജേർണി ഓഫ് ഏ സിവിലിസ്‌സേഷനുമായി
കേരളപെരുമാക്കളെ താരതമ്യം ചെയ്‌താൽ,
“കാട്ടാളരിൽ കാപ്പിരി കാമദേവൻ
പൊട്ടക്കുളത്തിൽ പുലവൻ ഫണീന്ദ്രൻ
തട്ടിൻ പുറത്താ ഖുവരൻ മൃഗേന്ദ്രൻ
എം .ജി.എസ് .ശാസ്ത്രീയ ചരിത്രകാരൻ
എന്ന് തിരുത്തി പാടേണ്ടി വരും .
സിന്ധു ഗംഗാതല വെള്ളാള സംസ്കാരത്തെ കുറിച്ച് പഠിക്കാൻ
ആ സംസ്കാരത്തിന്റെ പിന് തുടർച്ചയായ
കീഴടി വെള്ളാള
സംസ്കൃതിയെ കുറിച്ച് വിശദമായി പഠിക്കാൻ
ഇപ്പോൾ വൈക നദിക്കരയിൽ മധുരയിൽ
നിന്ന് പന്ത്രണ്ടു കിലോമീറ്റർ
അകലെ കീഴടിയിൽ ഒരു മ്യൂസിയം ഉണ്ട് .
ഇക്കഴിഞ്ഞ (2023) മാർച്ച് 5-നു തമിഴ്‌നാട്
മുഖ്യമന്ത്രി എം കെ സ്റ്റാലിൻ
ഉദ്ഘാടനം നിർവഹിച്ച പുതു പുത്തൻ മ്യൂസിയം
“ചെട്ടിനാടൻ” ശൈലിയിൽ നിർമ്മിച്ച കെട്ടിട സമുച്ചയം .
മധ്യവേനൽ അവധിക്കാലത്ത് എല്ലാ വെള്ളാള കുടുംബങ്ങളും
ഈ മ്യൂസിയം വിശദമായി കണ്ടു വെള്ളാള സംസ്കൃതി മനസിലാക്കണം
അതിനു സഹായിക്കുന്ന നിരവധി വീഡിയോകൾ
മലയാളം ,തമിഴ് ,ഇ൦ഗ്ളീഷ് ഭാഷകളിൽ ലഭ്യമാണ് .
ആദ്യം അവ കണ്ടു മനസിലാക്കിയിട്ടു വേണം സന്ദർശനം .
അനുഭവം പങ്കു വയ്ക്കയും ചെയ്യുക.
അഭിവാദ്യങ്ങൾ
സസ്നേഹം
ഡോ .കാനം ശങ്കരപ്പിള്ള
9447035416
Comments
Post a Comment