ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു

ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് വിമര്‍ശിക്കപ്പെടുന്നു

(തരിസാപ്പള്ളി പട്ടയം സിറിയന്‍ ക്രിസ്ത്യന്‍ പട്ടയം അല്ല,

 പിന്നെയോ “വെള്ളാള പട്ടയം”)

ഡോ .കാനം ശങ്കരപ്പിള്ള ,പൊന്‍കുന്നം മൊബ :9447035416


സിറിയന്‍ ക്രിസ്ത്യന്‍ ചെപ്പേട് എന്നും കോട്ടയം ചെപ്പേട് എന്നും ഹെര്‍മന്‍ ഗുണ്ടെര്ട്ടിനാല്‍ വിശേഷിപ്പിക്കപ്പെട്ട (C.E 1844) തരിസാപ്പള്ളി പട്ടയം (C.E. 849) വേണമെങ്കില്‍, കുരക്കേണി കൊല്ലം പട്ടയം എന്നോ അയ്യനടികള്‍ പട്ടയം എന്നോ സ്ഥാണു രവി പട്ടയം എന്നോ വിശേഷിപ്പിക്കപ്പെടാം.എന്നാല്‍ അത് യഥാര്‍ത്ഥത്തില്‍ “വെള്ളാള പട്ടയം” എന്നാണ് അറിയപ്പെടെണ്ടത് എന്ന് സ്ഥാപിക്കയാണ് ഈ ലേഖനത്തിന്‍റെ ലക്‌ഷ്യം .

കേരള “നസ്രാണിപഴമ” സ്ഥാപിക്കാന്‍ കേരളചരിത്രരേഖകളെ വളച്ചൊടിച്ച വിദേശ ക്രിസ്ത്യന്‍ മതപ്രചാരകന്‍ ആയിരുന്നു തലശേരിയില്‍ ബാസല്‍ മിഷന്‍ സ്ഥാപിച്ച ,ഏറെ വാഴ്ത്തപ്പെട്ട, ഹെര്‍മന്‍ ഗുണ്ടെര്‍ട്ട് എന്ന ജര്‍മന്‍ പാതിരി (1814-1893).പ്രൊഫ.സ്കറിയ സഖറിയ, ജര്‍മനിയില്‍ പോയി സായിപ്പിന്‍റെ ഭവനത്തില്‍ നിന്ന് കണ്ടെത്തിയ, മലയാള ലേഖനങ്ങള്‍ സമാഹരിച്ചു പ്രസിദ്ധീകരിച്ച  കേരളപ്പഴമയും മറ്റും എന്ന ഗ്രന്ഥ (ഡി.സി ബുക്സ് 1992) ത്തിലെ “നസ്രാണി പ്പഴമ”(C.E  1860 ) എന്ന ഭാഗം കാണുക .

വെള്ളാള കുലജാതന്‍ ആയിരുന്ന സ്ഥാണു രവി വര്‍മ്മ,(കെ.പി പത്മനാഭമേനോന്‍റെ കൊച്ചിരാജ്യച്ചരിത്രം കാണുക ) ചേരരാജ പെരുമാള്‍ ആയിരുന്ന സി.ഇ 849- ല്‍, വേണാട് ഭരിച്ചിരുന്ന അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ്(ഇളംകുളം കുഞ്ഞന്‍ പിള്ള എഴുതിയ ആയ്വംശം കാണുക ) “കുരക്കേണി” കൊല്ലം എന്നറിയപ്പെട്ടിരുന്ന തെക്കന്‍ കൊല്ലത്ത് വച്ച്. “ശബരീശന്‍ “ എന്ന ചെട്ടി (വണിക്ക്) ശ്രേഷ്ടനു വേണ്ടി  ,യശോദാ തപിരായി എന്ന ജൈനസന്യാസി പണിയിച്ച, വെണ്ണീര്‍ ധരിക്കാന്‍ അവകാശം നിഷേധിക്കപ്പെട്ട “ധരിസാ(ദരിയാ)” ചെട്ടികളുടെ ജൈനപ്പള്ളിയ്ക്ക് കുറെ ഭൂമിയും കൂടെ ചില ജോലിക്കാരെയും അട്ടിപ്പേര്‍ (“അട്ടിക്കുടുത്തമരുവാന്‍”/നീരേറ്റമരുവാന്‍ ) ആയി നല്‍കുന്ന ദാന ആധാരം ആണ് തരിസാപ്പള്ളി ചെമ്പോല കൂട്ടം. സി.ഇ 1806 മുതല്‍ ഈ പട്ടയം രണ്ടു തുളകള്‍ ഇട്ട കളി ചീട്ടുകള്‍ പോലെ,  കുത്തഴിച്ച നിലയില്‍ ചെമ്പു മോതിരവളയം ഇല്ലാതെ ,രണ്ടിടത്തായി സിറിയന്‍ /മാര്‍ത്തോമ്മ കൈവശ ങ്ങളില്‍ കോട്ടയം /തിരുവല്ല അരമനകളില്‍  കാണപ്പെടുന്നു. (സ്വാന്‍സ്ടന്‍ 1808 –ല്‍ കേംബ്രിഡ് മ്യൂസിയത്തിനു നല്‍കിയ അച്ച് കാണുക.കുത്ത് പൊട്ടിയ്ക്കള്‍ സിറിയന്‍ /മാര്‍ത്തോമ്മ തര്‍ക്കത്തെ തുടര്‍ന്നാവില്ല .1808 ല്‍ തന്നെ ചെമ്പിലുള്ള മോതിരവളയം കാണുന്നില്ല .എന്നാല്‍ അതെക്കുറിച്ച് ആരും കമ എന്ന് പോലും എഴുതിയില്ല എന്നത് അത്ഭുതകരം) .ജേര്‍ണല്‍ ഓഫ് റോയല്‍ ഏഷ്യാറ്റിക് സൊസൈറ്റി 1833 ലക്കത്തില്‍ ബഞ്ചമിന്‍ ബെയ്ലിയുടെ കൈവശമുണ്ടായിരുന്ന ഓലകളുടെ ഫാസിമിലി (fac-simile ) എഫ് സി ബ്രൌണ്‍ പ്രസിദ്ധീകരിച്ചു (.xxxii Grant to the Early Christian Church of India,Journal of Royal Asiatic Society old series Vol  1 Jan 1833p 177  ).ഇരുവശത്തും എഴുതിയ ആറു ഓലകള്‍ എന്ന് എഴുതിയെങ്കിലും ആദ്യ ഓലയില്‍ ഒരു വശം ശൂന്യമായിരുന്നു .കുത്തഴിക്കപ്പെട്ട തുളയുള്ള ഓലചീട്ടുകളില്‍ അഞ്ചാം ഓലച്ചീട്ടു തരിസാപ്പള്ളി പട്ടയ ഭാഗം ആയിരുന്നില്ല .അത് ജൂതപട്ടയത്തിലെ ഒരോല ആയിരുന്നു .ആറാം ഓല തരിസാപ്പള്ളി പട്ടയ ഭാഗം ആണെന്നതിന് യാതൊരു തെളിവും ലഭ്യമല്ല . .ഒരു പക്ഷെ ജൂതപട്ടയ ഭാഗമോ മറ്റേതെങ്കിലും വിദേശ പട്ടയ ഭാഗമോ ആകാം എന്ന നിലയിലാണ് ചിത്രം .

പ്രാചീന വേണാട് രാജ്യത്തിന്‍റെ ഭാഗമായിരുന്ന “കുരക്കേണി കൊല്ലം” എന്ന പ്രാചീന തെക്കന്‍ കൊല്ലത്ത് നിന്നും  നാടന്‍ പടവുകളില്‍ (പ്രാചീന കൊച്ചു നാടന്‍ കപ്പലുകള്‍ ) മലയ,സിംഗപ്പൂര്‍,തായ്ലണ്ട്,, ഫിജി, ചൈന തുടങ്ങിയ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കുരുമുളകും ആനക്കൊമ്പും കുന്തിരിക്കവും  നീലവും മറ്റും കൊണ്ട് കൊടുത്ത് പകരം ചീനഭരണി ,ചീനച്ചട്ടി ,ചീനവല ചീനപടക്കം ,ചീനമുളക് . എന്നിവ കൊല്ലത്തെ ചീനക്കടയില്‍ (ഇന്നത്  “ചിന്നക്കട” ) കൊണ്ടുവന്നു വിറ്റിരുന്ന ഒരുപറ്റം വെള്ളാള ചെട്ടികള്‍ (വണിക്കുകള്‍) ഉണ്ടായിരുന്നു .കടല്‍ കടന്നു പോയതിനാല്‍ യാഥാസ്ഥിതിക വെണ്ണീര്‍ വെള്ളാളര്‍ (ഭസ്മം ധരിക്കുന്ന വെള്ളാളര്‍ -പാര്‍ത്തിവപുരം ശാസനമെഴുതിയ തെങ്കനാടു കിഴവനാകിയ “വെണ്ണീര്‍ വെള്ളാളന്‍” ചാത്തന്‍ മുരുകനെ ഓര്‍ക്കുക ) കടല്‍ കടന്ന ഈ വണിക്കുകളെ ജാതി ഭ്രഷ്ടര്‍ ആക്കി .അവര്‍ ഒന്നടങ്കം ജൈന മതം സ്വീകരിച്ചു .രാജാവ് വെള്ളാളന്‍ ആയിരുന്നുവെങ്കിലും രാജ്യത്തിന് കരം നല്‍കുന്ന വണിക്കുകളെ അവഗണിക്കുവാന്‍ കഴിയുമായിരുന്നില്ല .അവര്‍ക്ക് പുതിയ ഒരു ജൈന പള്ളി പണിയുവാന്‍ (ഇന്നത്തെ തേവള്ളി യില്‍=തേവര്‍ പള്ളി ) അയ്യന്‍ അടികള്‍ കുറെ സ്ഥലം അട്ടിപ്പേര്‍ ആയി നല്‍കിയ ശാസനം ആയിരുന്നു തരിസാപ്പള്ളി വെള്ളാള പട്ടയം(സി.ഇ 849) .

രണ്ടു കൈപ്പത്തികള്‍ അടുപ്പിച്ചു വച്ചാല്‍ ഉണ്ടാകുന്ന നീളവും നാല് വിരല്‍ വീതിയും ഉണ്ടായിരുന്ന കുറെ ചെമ്പോലകള്‍ (ആറോ ഏഴോ ആകാം ) ഇടതുവശത്ത് മുകളിലും താഴെയും ഉള്ള ദ്വാരങ്ങള്‍ വഴി ഒരു മോതിരവളയം കടത്തി മോതിര ചത്വരത്തില്‍ അയ്യന്‍ അടികളുടെ ആന മുദ്ര ഉള്ള ചെമ്പോലകള്‍ ആയിരുന്നു തരിസാപ്പള്ളി പട്ടയം .അവസാന ഓലയിലോ അവസാന രണ്ടു ഓലകളിലോ ആയി പതിനേഴു വേള്‍  നാടന്‍ വണിക് ശ്രേഷ്ടരുടെ പേരുകള്‍  സാക്ഷികള്‍ ആയുണ്ടായിരുന്നു .പന്ത്രണ്ടു പതിമൂന്നു പേരുകള്‍ക്കിടയില്‍ അയ്യന്‍ അടികളുടെ ആന മുദ്രയും ഉണ്ടായിരുന്നു .വേള്‍  കുലസുന്ദരന്‍ ,വിജയ ----“ എന്നിങ്ങനെ ഉള്ള ഒന്നര പേരുകള്‍ മാത്രമാണ് ഇപ്പോള്‍ കോട്ടയത്ത്‌ സൂക്ഷിക്കപ്പെടുന്ന ചെമ്പോലയില്‍ കാണുന്നത് .ബാക്കി സാക്ഷികളുടെ പേര്‍ വട്ടെഴുത്തില്‍ എഴുതിയ ഒന്നോ രണ്ടോ ഓലകള്‍ കാണാനില്ല .ആരാണ് കെട്ട് പൊട്ടിച്ചു ചെമ്പോലകളെ കളി ചീട്ടു രൂപത്തില്‍ ആക്കിയത് എന്ന വിവരം ആരും നല്‍കുന്നില്ല .ആരും അന്വേഷിച്ചുമില്ല


വിവിധ ചോള പട്ടയങ്ങളെ പോലെ (നെറ്റില്‍ അത്തരം നിരവധി പട്ടയങ്ങളുടെ ചിത്രങ്ങള്‍  കാണാം ) ചെമ്പു മോതിരവളയത്താല്‍ ബന്ധിക്കപ്പെട്ടിരുന്ന ഈ ചെമ്പു പട്ടയം കെട്ടു പൊട്ടിച്ച് , ജൂതപട്ടയത്തില്‍ ഒരെണ്ണവും, കൂടെ പശ്ചിമേഷ്യന്‍ സാക്ഷിപട്ടിക എന്ന് വിശേഷിപ്പിക്കപ്പെടുന്ന വട്ടെഴുത്തോ ഗ്രന്ഥഅക്ഷരമോ ആനമുദ്രയോ കാണാന്‍ ഇല്ലാത്ത ഒരു ചെമ്പോലയും  വച്ചാണ് ഗുണ്ടെര്‍ട്ട് പാതിരി പഠനം നടത്തിയത്.എം ജി എസ് പറയുന്ന  ബാഹ്യ വിമര്‍ശനം (ചരിത്രം വ്യവഹാരം ,കേരളവും ഭാരതവും ആമുഖം കറന്റ് 2015)പാതിരി നടത്തിയില്ല .

സി ഇ 849 ല്‍ എഴുതപ്പെട്ട ഈ ജൈന വെള്ളാള പട്ടയം തേവലക്കര ജൈനപ്പള്ളിയിലെ നിലവറയില്‍ സൂക്ഷിക്കപ്പെട്ടിരുന്നു .ഈ ജൈന പള്ളി പില്‍ക്കാലത്ത് ശിവക്ഷേത്രം ആയി മാറ്റപ്പെട്ടു .സി.ഇ 1599 - ല്‍ പോര്‍ച്ചുഗീസ് ഗവര്‍ണര്‍ ഡിസൂസ്സ ഈ ക്ഷേത്രം കൊള്ളയടിച്ചു . സ്വര്‍ണ്ണം മുഴുവന്‍ തട്ടി എടുത്തപ്പോള്‍, പട്ടയവും ഒപ്പം കിട്ടി (ആഗൂര്‍ എഴുതിയ ചര്‍ച്ച് ഹിസ്റ്ററി ഓഫ് കേരള കാണുക) .ഡിസൂസ അത് ഗോവയിലെ ആര്‍ച്ച് ബിഷപ്പ് അലക്സിസ് ഡി മെനസിനു കൈമാറി അദ്ദേഹം അത് മാര്‍ യാക്കോബിന് കൊടുത്തു എന്ന് ചിലര്‍ .മാര്‍ യാക്കോബ് പറങ്കികളില്‍ നിന്ന് വാങ്ങി എന്നും പിന്നീട് അവര്‍ക്ക് തന്നെ പണയം വച്ചു എന്നും മറ്റു ചിലര്‍ .തേവലക്കരയില്‍ താമസിയാതെ ലത്തീന്‍ പള്ളി ഉയര്‍ന്നു .പിന്നെ അത് മാര്‍തോമ്മ പള്ളിയായി മാറി .

ജേര്‍ണല്‍ ഓഫ് റോയല്‍ ഏഷ്യാ റ്റിക്ക് സൊസൈറ്റി 1883 Captain Charles Swansten എഴുതിയ ലേഖനത്തില്‍ ഇങ്ങനെ വായിക്കാം :”About three  hundred years ago  the tablets on which are engraved the rights of nobility an the other privilages granted by  the princes of a former age to the Syrian Christians were deposited by the Bishop og Angamaly to the hands of the Portugese at Kochi  and were lost ,to the extreme regret of the whole nation.

ഏറ്റവും രസകരമായ സംഗതി പട്ടയം കാണാതായപ്പോള്‍ അമ്പരന്ന മാലോകര്‍ പള്ളി അപ്രത്യക്ഷമായപ്പോള്‍(കടലില്‍ മുങ്ങിയപ്പോള്‍ ) ഞാന്‍ ഏതുമേ അറിഞ്ഞില്ല എന്ന മട്ടില്‍ പ്രതികരിച്ചതേ ഇല്ല .മുങ്ങിയ പള്ളിയിലെ ചെമ്പോല എങ്ങനെ നഷ്ടപ്പെടാതെ സംരക്ഷിക്കപ്പെട്ടു എന്നതും അത്ഭുതം തന്നെ .കഥയില്‍ ചോദ്യമില്ല എന്നതിന് മറ്റൊരു ഉദാഹരണം .

 

റസിഡണ്ട്   കര്‍ണ്ണല്‍ മെക്കന്‍സി വഴി ഗുണ്ടെര്ട്ട് ഈ പട്ടയം കണ്ടു എന്ന് ചിലര്‍ . ബഞ്ചമിന്‍ ബൈയിലിയാണ് തനിക്കു ഫാക്സിമിലി (fac-simile )തന്നത് എന്ന് ഗുണ്ടെര്‍ട്ട്(1844 )

കൊച്ചിക്കോട്ടയില്‍ നിന്നും കേണല്‍ മെക്കാളയ്ക്കു ഈ പട്ടയം കിട്ടി .തങ്ങളുടെ “സെയിന്റ് ത്രേസ്യാ” പള്ളിയ്ക്ക് കിട്ടിയത് എന്ന വാദം ഉയര്‍ത്തി  മലങ്കര മെത്രാന് അത് കയ്ക്കലാക്കി എന്ന് എസ് .എന്‍ .സദാശിവന്‍ സോഷ്യല്‍ ഹിസ്റ്ററി ഓഫ് ഇന്തയില്‍.(ഫ്രാന്‍സിലെ കൊച്ചുത്രേസ്യാ 1873-1897   കാലഘട്ടത്തിലും ആവിലായിലെ സ്പാനീഷ്കാറി ത്രേസ്യാ 1515-1582 കാലത്തും ആണ് ജീവിച്ചിരുന്നത് എന്ന് കുട്ടികള്‍ക്ക് പോലും ഇന്നറിയാം .ഒന്‍പതാം നൂറ്റാണ്ടില്‍ അവരില്‍ ഒരാളുടെ പേരില്‍ കൊല്ലത്ത് പള്ളി പണിതത്രേ .


 1877 വരെ കോട്ടയം പഴയ സെമിനാരിയില്‍   ആയിരുന്നു പട്ടയ ചീട്ടുകള്‍ .1836 ല്‍ മാവേലിക്കര പടയോല വഴി ബ്രിട്ടീഷ് മിഷനറിമാരെ പഴയപള്ളിയില്‍ നിന്നുകുടിയിറക്കി .തുടര്‍ന്നു ബ്രിട്ടീഷ് മിഷനറി മാര്‍   മറ്റു വസ്തുക്കളോടോപ്പം ഈ പട്ടയത്തിലും അവകാശം ഉന്നയിച്ചു .കേസായി .കൊച്ചി പഞ്ചായത്ത് കോടതി 1840-  ല്‍ ചീട്ടുകള്‍ മലങ്കര മെത്രാന് അവകാശപ്പെട്ടത് എന്ന് വിധിച്ചു .1877  വരെ മലങ്കര മെത്രാന്റെ കയ്യില്‍ ആയിരുന്നു കുത്തഴിച്ച ചീട്ടുകള്‍ ..അദ്ദേഹം കാലം ചെയ്തപ്പോള്‍ അന്യ കൈവശം ആയി .അടുത്ത മെത്രോപോലിത്താ കേസ് കൊടുത്തു .1889-ലെ  തിരുവിതാം കൂര്‍ റോയല്‍ കോടതി മലങ്കര മെത്രാപോലിത്തായ്ക്ക് തിരിച്ചു നല്‍കാന്‍ വിധിച്ചു .എന്നാല്‍ മാര്‍ ദിവ്യാന്നോസ് തരിസാപ്പട്ടയത്തിന്‍റെ  രണ്ടു തകിടുകള്‍ തിരിച്ചു കൊടുക്കാതെ കൈവശം വച്ച് പോന്നു .(ഡോ .എം കുര്യന്‍ തോമസ്‌ ഓര്‍ത്തഡോക്സ് വിശ്വാസ സംരക്ഷകന്‍ ഓണ്‍ ലൈന്‍ മാസിക 8 സെപ്തംബര്‍ 2016 ) .

മദ്രാസ് ജേര്‍ണല്‍ ഓഫ് ലിറ്ററെച്ചര്‍ ആന്‍ഡ് സയന്‍സ് ജൂണ്‍ 1844 ലക്കത്തില്‍ Translation and Analysis of the ancient documents engraved on copper plates in possession of the Syrian Christians an d Jews of Malabar by the Rev .H Gundert  എന്ന ഗുണ്ടെര്‍ട്ട് പഠനം വെളിച്ചം കണ്ടു .ജൂതപ്പട്ടയവും തരിസാപ്പള്ളി പട്ടയവും ഇടകലര്‍ത്തിയാണ് പാതിരി പഠനം നടത്തിയത് ..അവസാനത്തെ വിദേശ ലിപികളില്‍ ഉള്ള സാക്ഷിപട്ടിക തരിസാപ്പള്ളി പട്ടയത്തിന്റെ ഭാഗം തന്നെ എന്ന് അദ്ദേഹം എങ്ങനെ മനസ്സിലാക്കി എന്ന് ഒരിടത്തും പറയുന്നില്ല .തികച്ചും വ്യത്യസ്ത അളവില്‍ വട്ടെഴുത്തോ ഗ്രന്ഥ അക്ഷരമോ ആന മുദ്രയോ ഒന്നും ഇല്ലാത്ത ആ ചീട്ട് എങ്ങനെ തരിസാപ്പള്ളി പട്ടയ ഭാഗം ആയി അന്ന് ആര്‍ക്കും വിശദീകരിക്കാന്‍ കഴിയില്ല വെള്ളാള ചെട്ടിയായ ശബരീശനെ .Maruwan Sapir Iso ആക്കിയ പാതിരി the Shapur or Xabro of the Syrian?എന്നൊക്കെ സംശയം പ്രകടിപ്പിച്ചത് കേരള ചരിത്ര പണ്ഡിതന്മാര്‍ കണ്ട മട്ടേ കാട്ടിയില്ല എന്നത് അത്ഭുതം തന്നെ .അന്ന് കൊല്ലത്ത് അന്നുണ്ടായിരുന്ന, മാര്‍ഗ്ഗം കൂടി നസ്രാണി ആകാത്ത  വെള്ളാളര്‍ ,ഈഴവര്‍ തുടങ്ങിയ  നാട്ടുമക്കളെ മുഴുവന്‍ പാതിരി Heathen casts (അവിശാസികള്‍,അപരിഷ്കൃതര്‍ വിഗ്രഹാരാധനക്കാര്‍,പുറ ജാതിക്കാര്‍  എന്നൊക്കെ മലയാളം) എന്ന് അടച്ചു ആക്ഷേപിക്കയും ചെയ്തു .ഒരു ചരിത്രകാരനും ഒരിക്കലും അതില്‍ പ്രതിക്ഷേധിച്ചില്ല .യാതൊരു തെളിവും കൂടാതെ തരിസാപ്പള്ളി എന്ന കുരക്കേണി കൊല്ലം ജൈനപ്പള്ളിയെ  പാതിരി .church എന്ന് മൊഴിമാറ്റം നടത്തി .”യശോദാ തപിരായി” എന്ന ജൈന സന്യാസിയെ ആ ജര്‍മ്മന്‍ പാതിരി Iso data virai എന്നൊരു വിചിത്ര മനുഷ്യന്‍ ആയി അവതരിപ്പിച്ചു .ആ വിചിത്ര മനുഷ്യനു  ഒരു സിറിയക്കാരന്‍റെ പേര്‍  കണ്ടെത്താന്‍ കഴിഞ്ഞുമില്ല Travancore എന്നൊരു പ്രാചീന രാജ്യത്തെ  പാതിരി കണ്ടെത്തുകയും ചെയ്യുന്നു .വേണാടും തിരുവിതാം കൂറും തമ്മിലുള്ള വ്യത്യാസം ആ പാതിരിക്കു മനസ്സില്‍ ആയിരുന്നില്ല എന്ന് വ്യക്തം .

The name Tharisa is perhaps to be recognized in the Dariaygal of Syrian tradition 1 plate remark 7


എന്നെഴുതിയ ജര്‍മ്മന്‍ കാരന്‍ വട്ടെഴുത്ത് ഗ്രന്ഥ അക്ഷരം എന്നിവയില്‍ വേള്‍കുല സുന്ദരന്‍ വരഞ്ഞ ചെമ്പോലയില്‍ സിറിയന്‍ പദം കണ്ടെത്തിയത് ഏറെ  അത്ഭുതം തന്നെ .church എന്നതിന് സിറിയന്‍ പദം   Edta (Atde എന്ന് പുറകോട്ടു ഉച്ചാരണം ) എന്നായിരിക്കെ, തരിസാ അട്റ്റെ (Tharisa Edta ) എന്ന് ചെമ്പോല ചീട്ടില്‍ എഴുതാതെ പോയത്  ഏന്തേ എന്ന കാര്യം ഗുണ്ടെര്‍ട്ട് പരാമര്‍ശിച്ചില്ല താനും.

Maruwan Sapir Iso (Maruwan the Syrian ? Lord ) എന്നൊക്കെ “ശബരീശന്‍” എന്ന നാടന്‍ ജൈന പേരിനെ മാറ്റി മറിച്ച ജര്‍മ്മന്‍ പാതിരിയെ വിമര്‍ശിക്കാന്‍ ഒരു കേരളചരിത്ര പണ്ഡിതനും ധൈര്യം കാട്ടിയില്ല

Vellalar എന്ന പദത്തിന് (Tamil agriculturists) എന്നാണു ജര്‍മ്മന്‍ ക്രിസ്ത്യന്‍ പാതിരി എഴുതി പിടിപ്പിച്ചത്

.മലബാറിലെ തലശ്ശേരിയില്‍ താമസിച്ചിരുന്ന,  വേണാട്ടിലെ വട്ടെഴുത്ത് പഠിക്കുന്നതിനു പകരം മലബാറിലെ കോലെഴുത്ത് പഠിച്ച, ഗുണ്ടെര്‍ട്ടിന് വേണാട്ടില്‍ ഉണ്ടായിരുന്ന ,എന്നാല്‍ മലബാറില്‍ കണി കാണാന്‍ ഇല്ലാതിരുന്ന “വെള്ളാളര്‍” എന്ന അതിപ്രാചീന ജനസമൂഹത്തിന്‍റെ  പഴമയെ കുറിച്ച് ,അവരുടെ സംഭാവനകളെ കുറിച്ച് ,ഒരു ചുക്കും മനസിലായില്ല എന്ന് വ്യക്തം

ഹാരപ്പന്‍ സംസ്കൃതിയില്‍ തന്നെ ഉണ്ടായിരുന്ന വെള്ളാളര്‍ എന്ന അതി പ്രാചീന ജനസമൂഹത്തെ കുറിച്ച് സ്പാനീഷ് ജസ്യൂട്ട് പുരോഹിതന്‍ ആര്‍ക്കിയോളജിസ്റ്റ് റവ ഫാദര്‍ഹെന്‍ട്രി  ഹെരാസ്(H. Heras 1885-1955 ) vellalas in Mohenjodaro  Indian Historical Quarterly Journal  Vol XIV 1938 p 245-253 ) വിവരിച്ച കാര്യങ്ങള്‍ ഒന്നുമ  1844 കാലത്ത് ലഭ്യമായിരുന്നില്ലല്ലോ ..വെള്ളാളരില്‍  ഭൂ ഉടമകളും (“പൂമിക്ക് കരാളര്‍ വെള്ളാളര്‍” എന്ന തരിസാപ്പള്ളി പട്ടയ ഭാഗം ശദ്ധിക്കുക ) കര്‍ഷകതൊഴിലാളികളും ആടുമാടുകളെ വളര്‍ത്തല്‍ കാരും (ഇടയര്‍/ യാദവര്‍ ) കണക്കെഴുത്ത് കാരും ശാസന എഴുത്തുകാരും സാമ്പത്തിക വിദഗ്ദരും മൊഴിമാറ്റ വിദഗ്ദരും(ദ്വിഭാഷികള്‍ ) മറ്റും ഉണ്ടായിരുന്നു എന്ന് കാര്യം ആ ജര്‍മ്മന്‍ പാതിരി മനസ്സിലാക്കാതെ, വെറും “തമിഴ് കര്‍ഷകര്‍” ആക്കി എഴുതി വച്ചു .തരിസാപ്പള്ളി പട്ടയത്തിലെ ആദ്യ സാക്ഷി വേള്‍കുല സുന്ദരനെ പാതിരി ?വിഷ്ണു എന്നും വിജയ (നാരായണ) നെ  rule victoriously എന്നും തര്‍ജ്ജമ ചെയ്തു എന്ന് കാണുമ്പോള്‍ കുട്ടികള്‍ പോലും ആര്‍ത്തു ചിരിക്കും

തീട്ടൂരം ചമച്ച വേൾകുല സുന്ദരൻ മറ്റു ചില രേഖകളിലും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.എന്ന കാര്യം ജര്‍മ്മന്‍ പാതിരി മനസ്സിലാക്കിയില്ല .തെക്കൻ ആർക്കാട്ടിലെ തിരുനാമല്ലൂർ ക്ഷേത്രത്തിലെ ശിലാശാസനത്തിൽ ചോളരാജ്യത്തെ ഉദ്യോഗസ്ത്ഥനായ കേരളീയനായ മലൈനാടു കണ്ടിയൂർ വേ ൾകുല ചുന്ദരനെ കാണാം.രണ്ടും ഒരാളാവണമെന്നു വിശ്വവിജ്ഞാന കോശം (എൻ.ബി.എസ്സ്,വാള്യം3 പേജ് 567)


പക്ഷെ Cultural Symbiosis ,Perumals of Kerala എന്നിവ രചിച്ച  എം ജി.എസ് നാരായണന്‍ മുതല്‍, “കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍” ചമച്ച ഡോ പുതുശ്ശേരി രാമചന്ദ്രന്‍ വരെയുള്ളവര്‍, തങ്ങളുടെ കേരളചരിത്ര പഠന ഗ്രന്ഥങ്ങളില്‍ കവര്‍ ഫോട്ടോ ആയി നല്‍കിയത് എങ്ങോ വിദേശത്ത് നിന്നും കൊണ്ടുവന്ന ആനമുദ്രയും വട്ടെഴുത്തും ഗ്രന്ഥ അക്ഷരവും ഇല്ലാത്ത എന്നാല്‍ കുഫിക് (പ്രാചീന അറബി )-സിറിയന്‍- ഹീബ്രു ലിപികളില്‍ എഴുതിയ 25 വിദേശികളുടെ പേരുള്ള തുളയിട്ട ചീട്ടു കഷണമാണ് ..ആ ചീട്ടാകട്ടെ പഴക്കം കൊണ്ട് ഒടിഞ്ഞതും ആരോ ആണിയടിച്ചു കൂട്ടി ചേര്‍ത്തതും ആണെന്ന് കാണാം ..അത് അയ്യന്‍ അടികള്‍ കൊടുത്ത പട്ടയഭാഗം അല്ല,ഏതോ ഒരു വ്യാജന്‍

യഥാര്‍ത്ഥ വേണാടന്‍ സാക്ഷിപട്ടിക ഏബ്രഹാം ഹയാസിന്ത് ആമ്ക്തില്‍ ഡ്യു പെറോ  എഴുതിയ സെന്റ്‌ അവസ്ഥ (ZEND AVESTA Paris 1771 ) എന്ന യാത്രാവിവരണ ഗ്രന്ഥത്തില്‍ ഉണ്ട്. മലയാളം വിക്കിയില്‍ “തരിസാപ്പള്ളി പട്ടയം” (ശ്രദ്ധിക്കുക ശാസനം എന്ന ലേഖനം അല്ല പട്ടയം എന്ന ലേഖനം ) എന്ന ലേഖനത്തില്‍ റഫറന്‍സ് ആയി നല്‍കിയിട്ടുണ്ട് .പ്രിന്റ്‌ ആര്‍ക്കും എടുക്കാം .പഴയ ഫ്രഞ്ച് ആണെങ്കിലും ഇംഗ്ലീഷ് അറിയാവുന്നവര്‍ക്ക് പേരുകള്‍ വായിച്ചെടുക്കാം .

ഗുണ്ടെര്ട്ട് പാതിരിയ്ക്ക് ഡ്യൂ പെറോണ്‍ അജ്ഞാതന്‍ ആയിരുന്നില്ല അദ്ദേഹം എഴുതിയത് കാണുക Though repeatedly copied and refered to since the time of Anquetel. Du Peron no translation of it has as yet fully succeeded എന്ന് പരിതപിക്ക മാത്രമാണ് ജര്‍മ്മന്‍ പാതിരി ചെയ്തത് . 

.

ഹെര്‍മന്‍ ഗുണ്ടെര്ട്ട്  മലയാള ഭാഷയ്ക്ക് ഒരുപാടു നല്ല കാര്യങ്ങള്‍ ചെയ്തു .വ്യാകരണം എഴുതി ഡിക്ഷ്ണറി എഴുതി, ചന്ദ്രക്കല നിര്‍മ്മിച്ച്‌ നല്‍കി, ആകാരം ഈകാരം എന്നിവയ്ക്ക് ലിപികള്‍ ഉണ്ടാക്കി .വിരാമം, അര്‍ദ്ധ വിരാമം എന്നിവയ്ക്ക് ചിഹ്നം നല്‍കി .എല്ലാം നല്ല കാര്യങ്ങള്‍

പക്ഷെ മതം മാറാത്തവരെ ,ഏറെ പഴമ ഉള്ള വെള്ളാള കുലജാതര്‍ ഈഴവര്‍ എന്നിവരെ പതിതര്‍ ആയി ചിത്രീകരിച്ച ജര്‍മ്മന്‍ പാതിരിയെ നാം വിമര്‍ശിക്കാതെ വിടാന്‍ പാടില്ല .

വേണാട്ടരചന്‍ അയ്യനടികള്‍ സി.ഇ 849 ല്‍ കുരക്കേണി കൊല്ലത്തെ ശ്രമണ (ജൈന) പള്ളിയ്ക്ക് (ധര്യാ ജൈനപ്പള്ളി എന്ന തരിസാപ്പള്ളി ) നല്‍കിയ ദാനാധാരത്തിലെ യഥാര്‍ത്ഥ സാക്ഷിപ്പട്ടിക അനേക വര്‍ഷങ്ങളായി പൂഴ്ത്തി വയ്ക്കപ്പെട്ടിരുന്നു .തരിസാപ്പള്ളി പട്ടയത്തെ കുറിച്ചുള്ള പഠനങ്ങളില്‍ ഏറ്റവും സമഗ്രവും ആധികാരികവും ആയത് എം,ആര്‍ രാഘവ വാര്യര്‍ ,കേശവന്‍ വെളുത്താട്ട് എന്നിവര്‍ ചേര്‍ന്ന് എഴുതി എസ് .പി.സി എസ് പുറത്തിറക്കിയ തരിസാപ്പള്ളി പട്ടയം (2013) ആണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമില്ല .

 

പ്രസ്തുത പുസ്തകത്തില്‍ പുറം 94 കാണുക.

 

1758-ല്‍ ഇന്ത്യയില്‍ വന്നു ഇന്ത്യന്‍ പൈതൃകങ്ങളെ കുറിച്ച് പല പഠനങ്ങളും നടത്തിയ ആന്ക്തില്‍ ഡ്യു പെറോ എന്ന ഫ്രഞ്ച് പണ്ഡിതന്‍ നല്‍കിയ വിവരങ്ങള്‍ ശ്രദ്ധേയമാണ് .അദ്ദേഹം ഇന്ത്യയില്‍ നടത്തിയ യാത്രകളെയും അവിടെ നിന്ന് നേടിയ വിജ്ഞാന സാമഗ്രികളെയും കുറിച്ച് വിസ്തരിച്ചു പറയുന്ന കൂട്ടത്തില്‍ കൊച്ചിയിലെ ജൂതപട്ടയതിന്‍റെ  വ്യക്തമായ ഒരു പകര്‍പ്പ് കൊടുക്കയും സെന്റ്‌ തോമസ്‌ ക്രിസ്ത്യാനികള്‍ക്ക് ലഭിച്ച വിശേഷാവകാശങ്ങളെ കുറിച്ച അന്വേഷണം നടത്തിയതായി പറയുകയും ചെയ്യുന്നുണ്ട് .അന്ന് നാട്ടിലെ ഒരു പാതിരി കോലെഴുത്ത്  “ ലിപിയിലുള്ള കൊല്ലം ചേപ്പേടുകളും  ആര്യ ലിപിയിലുള്ള ഒരു പകര്‍പ്പും സംസ്കൃതത്തിലുള്ളഒരു വിവര്‍ത്തനവും തനിക്കു തന്നതായും അതു ആധികാരികമാണ് എന്ന് ബിഷപ്പ് തിരുമേനി സാക്ഷ്യപ്പെടുതിയതായും ഡ്യു പെറോ പറയുന്നു . ഈ പാതിരി തന്നെ ഇതിനെ പോര്‍ച്ചുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു നാല് ചെമ്പോലകളിലുള്ള പട്ടയത്തിന്‍റെ  ഉള്ളടക്കം ഡ്യു പെറോ ഉദ്ധരിക്കുന്നുണ്ട് .പശ്ചിമേഷ്യന്‍ ഭാഷകളിലും ലിപികളിലുമുള്ള  ഒപ്പുകളടങ്ങിയ ഏട് ഡ്യു പെറോ തീരെ വിട്ടുകളഞ്ഞു (കണ്ടിട്ടില്ല എന്നാണു പറയേണ്ടിയിരുന്നത് ഡോ .കാനം) നാലാമത്തെ ഏട്ടിന്‍റെ   അവസാനത്തിനു ശേഷം തന്റെ കയ്യിലുണ്ടായിരുന്ന സംസ്കൃത  വിവര്‍ത്തനത്തെ   ആധാരമാക്കി നാട്ടുകാരായ ചില സാക്ഷികളുടെ പേരും  തോമസ്‌ കാനായ്ക്കു ലഭിച്ചതെന്നു പറയുന്ന ഒരുപട്ടയത്തിന്‍റെ   ചുരുക്കവും അദ്ദേഹം കൊടുക്കുന്നുണ്ട് “.

 

എന്നാല്‍അജ്ഞാത കാരണത്താല്‍,  ഈ നാടന്‍ സാക്ഷിപ്പട്ടിക,കാനാ തോമായ്ക്കു നകിയ പട്ടയം എന്നിവ പുസ്തകത്തില്‍ നല്‍കാന്‍ രചയിതാക്കള്‍,വാര്യരും വെളുത്താട്ടും , കൂട്ടാക്കിയില്ല .

ഈ ഭാഗം വായിച്ച ഈ  ലേഖകന്‍  പ്രസ്തുത സാക്ഷിപ്പട്ടികയും കാനാ  തോമാ (കാനായി തൊമ്മന്‍ ) പട്ടയവും കണ്ടെത്താന്‍ ശ്രമിച്ചു. അതില്‍ ഭാഗികമായി വിജയം കണ്ടെത്തി.

 .

സാക്ഷിപ്പട്ടിക 2015 നവംബര്‍ 27 നു കോട്ടയം സി.എം.എസ് കോളേജില്‍ വച്ച്

ദ്വിശതാബ്ടി ആഘോഷഭാഗമായി  നടത്തപ്പെട്ട മൂന്നാമത് അന്തര്‍ദ്ദേശീയ കേരള ചരിത്ര കോണ്ഫ്രന്‍സ്സില്‍ പവര്‍ പോയിന്റ് സഹായത്തോടെ  അവതരിപ്പിച്ചു .ഹയാസിന്ത് ആന്ക്തില്‍ ഡ്യു പെറോ ZEND AVESTA (Paris 1771 )എന്ന ഫ്രഞ്ച് ഗ്രന്ഥത്തില്‍ നല്‍കിയ വിവരം അനുസരിച്ച് ആനമുദ്ര ഉള്ള പതിനേഴു വേള്‍+നാടന്‍ (വെള്ളാള-വാര്‍ത്തക) സാക്ഷികള്‍ ആണ് തരിസാപ്പള്ളി ശാസനത്തില്‍ ഉള്ളത് .അതില്‍ ആദ്യ ഒന്നര പേരുകള്‍  നമുക്കറിയാം ,”വേള്‍ കുല സുന്ദരന്‍വിജയ...പെറോ വേല്‍കുല സുന്ദരനെ Bellaacoul Tchanirenoum (വേല്‍ കുല ചന്ദ്രന്‍”) ആക്കി .പക്ഷെ രണ്ടാമന് നാരായണന്‍  എന്ന രണ്ടാം പാതി നല്‍കി വിജയ നാരായണന്‍ (Vifcheia Narainen)  എന്നാക്കി .

 

മറ്റു സാക്ഷികള്‍

Idirafchi oudiakannen nadonem ഇതിരാക്ഷി ഒടിയ കണ്ണന്‍ നന്ദനന്‍

Madinaia binavadinem മദിനെയ വിനയ ദിനന്‍

Kannan nandienna കണ്ണന്‍ നന്ദനന്‍

Naladirenna tirien നലതിരിഞ്ഞ തിരിയന്‍

Kamen kanen കാമന്‍ കണ്ണന്‍

Tchenden kanen ചേന്നന്‍ കണ്ണന്‍

Kanden tcharen കണ്ടന്‍ ചേരന്‍

Yakodayen യാകൊണ്ടയന്‍

Kanavadi adittianen കനവാടി അതിതെയനന്‍

filsdeVifchnou reprefente fous la figure d’nn Elephant (ആന മുദ്ര)

Mourigun tchanden മുരുകന്‍ ചാത്തന്‍

Mourigun kamapien മുരുകന്‍ കാമപ്പന്‍

Poulkouri tanouartanen പുലക്കുടി തനയന്‍

Pountaley kodi oudoudeyan ai kanen പുന്നതലക്കോടി   ഉദയനന്‍ കണ്ണന്‍

Pountaley kourania koumariaia Kanen പുന്നതലക്കൊരനായ കൊമരന്‍ കണ്ണന്‍

Schamboudonveria സംബോധി വീരയന്‍ 

 

 

 

 

 

 

ഇതില്‍ ഒരാള്‍ പോലും വിദേശിയല്ല .ഈ പട്ടികയോടുകൂടി തരിസാപ്പള്ളി ശാസനം അവസാനിക്കുന്നു .യശോദാത പിരായി,സപീര്‍ ഈശോമരുവാന്‍ ,മല്പ്പാന്‍ ,കൃസ്ത്യന്‍ ,സിറിയന്‍ എന്നിങ്ങനെ ഉള്ള

ഒരു പേരും ഈ സാക്ഷിപ്പട്ടികയില്‍ വരുന്നില്ല. .

ആയ് വംശ ആനമുദ്ര ഉണ്ടുതാനും .

അത്തരം പേരുകള്‍ വരുത്തുവാന്‍ വേണ്ടി ആനമുദ്ര ഉണ്ടായിരുന്ന മോതിര വളയം പൊട്ടിച്ചു കളഞ്ഞ്  ഈ പട്ടിക ഒളിപ്പിച്ചു വയ്ക്കയും മറ്റൊരു വിദേശ ലിപി(പശ്ചിമേഷ്യന്‍) സാക്ഷിപ്പട്ടിക കൂടെ വയ്ക്കയും ചെയ്തു എന്ന് ഉറപ്പാക്കാം  ..ആനമുദ്ര ഉള്ള മോതിരവളയം പൂഴ്ത്തി വയ്ക്കയും ചെയ്തു

പക്ഷെ അത് ചെയ്ത ദ്രോഹി ആരെന്നു ഇനിയും കണ്ടു പിടിക്കേണ്ടി ഇരിക്കുന്നു .കാലാന്തരത്തില്‍ അതും തെളിഞ്ഞു എന്ന് വരാം

 

കേരളചരിത്ര പഠനങ്ങളിലെ അടിസ്ഥാന രേഖയാണ് തരിസാപ്പള്ളി ശാസനം എന്നറിയപ്പെടുന്ന കുരക്കേണി കൊല്ലം ചെമ്പോലക്കൂട്ടം .സി.ഇ 849-ല്‍  വേള്‍കുല സുന്ദരന്‍ എന്ന സാക്ഷിയാല്‍ വരയപ്പെട്ട
ഈ ചെമ്പോല എഴുതപ്പെട്ട  വര്‍ഷം കൃത്യമായി നിര്‍ണ്ണയിച്ചത് ഇളംകുളം കുഞ്ഞന്‍ പിള്ള ആയിരുന്നു ..അയ്യനടികള്‍ പട്ടയം എന്നുമറിയപ്പെടുന്ന ഈ ദാനാധാരം ഇന്ന് ആഗോളതലത്തില്‍ പഠന വിധേയമായിരിക്കുന്നു.വട്ടെഴുത്തിലും ഗ്രന്ഥ അക്ഷരത്തിലും  എഴുതപ്പെട്ട വേണാട് രേഖ .ചെപ്പുപത്തിരം” .ഇംഗ്ലണ്ടിലെ ലസ്റ്ററില്‍ (LEICESTER) മോണ്ട് ഫോര്‍ട്ട്‌ യൂണി വേര്‍സിറ്റി ,ബ്രിട്ടീഷ് മ്യൂസിയം ,യൂക്കെയിലെ ആര്‍ട്ട്സ് & ഹെറിറ്റേജ് കൌണ്‍സില്‍ എന്നിവയുടെ കൂട്ടായ്മയില്‍ വിവിധ രാജ്യങ്ങളിലെ മുപ്പതു ഗവേഷകരെ ഉള്‍പ്പെടുത്തിയ ആഗോള പഠനം .കുഞ്ഞന്‍പിള്ള എന്ന മലയാള അധ്യാപകന്‍ കണ്ടെത്തിയ 849 എന്ന വര്‍ഷം വിസ്മൃ തമാകാതിരിക്കാന്‍ എന്ന് തോന്നും വിധം ഈ പഠനത്തിനുള്ള വെബ് സൈറ്റ്www.849ce.org.uk എന്നാണു നല്കപ്പെട്ടിരിക്കുന്നത്(C.E 2012) പഠനമേധാവി ആയ  എലിസബെത് ലംബോന്‍ (Elizabeth Lambourn) എന്ന മഹതിയെ നമുക്കഭിനന്ദിക്കാം.


തരിസാപ്പള്ളി പട്ടയം (എസ് .പി.സി.എസ് 2013) രചിച്ച രാഘവ വാര്യര്‍, കേശവന്‍ വെളുത്താട്ട്എന്നിവരും ഈ മുപ്പതംഗ പഠന ഗ്രൂപ്പില്‍ പെടുന്നു. വെബ് സൈറ്റില്‍ ചെമ്പോലക്കൂട്ടത്തിന്‍റെ പുതിയ ഫോട്ടോ നല്‍കിയിട്ടുണ്ട്. തിരുവല്ല മാര്‍ത്തോമ്മാ ചര്‍ച്ചിലെ ഡോ ജോസഫ് മാര്‍ത്തോമ്മാ മേട്രോപോലീത്താ ,മലങ്കര ഓര്‍ത്തഡോക്സ് സിറിയന്‍ ചര്‍ച്ചിലെ ബസ്സോലിയോസ് പൌലോസ് ദ്വിതീയന്‍ എന്നിവര്‍ പങ്കു വച്ച് സൂക്ഷിക്കുന്ന ഓലകളുടെ ഫോട്ടോ വാര്യര്‍, കേശവന്‍ എന്നിവര്‍ക്കായി മുഹമ്മദ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്തതാണ് സൈറ്റില്‍ കാണുന്നത് .
(
തരിസാപ്പള്ളി പട്ടയം പേജ്122-29 കാണുക)


ആറു ഓലകള്‍ (There are six plates in total. Most   of them inscribed on both sides. The average dimensions are 25 by 9cm) ഉണ്ടത്രേ .മിക്കവയിലും ഇരുവശത്തും എഴുത്ത്. ഏതിലാണ്   ഒരു വശത്ത് മാത്രം എന്ന് പറയുന്നില്ല എന്നത് വിചിത്രം. വലിപ്പം ശരാശരിയില്‍ കൊടുത്തിരിക്കുന്നു .അവസാനത്തെ വിദേശ സാക്ഷിപ്പട്ടികയുടെ വലിപ്പവ്യത്യാസം ഒളിച്ചു വയ്ക്കപ്പെടുന്നു .
വിക്കി മലയാളത്തില്‍ അത് 7.62x20.3 മറ്റൊലകള്‍ 22.35x8.15 എന്ന അളവില്‍ .
2015
 നവംബര്‍ 27 നു കോട്ടയം പഴയപള്ളിയില്‍ നടന്ന തരിസാപ്പള്ളി ചെപ്പെടു സെമിനാറില്‍ എം.ജി.എസ് നാരായണന്‍ നടത്തിയ പ്രഭാഷണത്തിന്‍റെ  വീഡിയോ യൂട്യൂബില്‍ ലഭ്യം .അതില്‍ അദ്ദേഹം ചെമ്പോല പരിശോധിക്കുന്ന ദൃശ്യം കാണാം .മുഴച്ചു നില്ല്കുന്ന ഒരോല
കൃത്രിമം എന്ന് സാധാരണക്കാരന് പോലും തോന്നും .ഓലകളിലെ വലിപ്പ വ്യത്യാസം വെബ്സൈറ്റില്‍ മറച്ചു പിടിക്കുന്നു

.
ആക്തില്‍ ഡ്യു പെറോ തന്റെ Zend Avesta, Paris 1771 എന്ന കൃതിയില്‍ കൊടുത്തത് നാല് ഓല എന്ന് വാര്യരും കേശവനും (പേജ് ).
പെറോ കണ്ട ഓലകള്‍ മുഴുവന്‍ ഒരേ വലിപ്പം ആയിരുന്നു Olaas are tied through a ring with equal length and width(each them was two palms in length and four fingers breadth  )and in diverse characters as reported by Antonio De Gouvea in his Jordana p 389-390.
ഇതിലെല്ലാം രസകരമായ വസ്തുത പെറോ വിദേശ സാക്ഷിപ്പട്ടിക കണ്ടിട്ടില്ല
വ്യാജന്‍ കൂട്ടി ചേര്‍ക്കപ്പെട്ടത് 1771 നു ശേഷം എന്ന് വ്യക്തം.

അയ്യന്‍ അടികള്‍ എന്ന വെള്ളാള രാജാവ് നല്‍കിയ  ആനമുദ്രയുള്ള പതിനേഴു വെള്ളാള സാക്ഷികള്‍ ഉള്ള പട്ടികയുടെ വിശദാംശങ്ങള്‍ ആങ്ക്തില്‍ ഡ്യു പെറോ തന്റെ Zend  Avesta 1771 യാത്രാവിവരണ ഗ്രന്ഥത്തില്‍ നല്‍കിയിരുന്നു .വ്യത്യസ്ത വലിപ്പത്തിലുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക പില്‍ക്കാലത്ത് ആരോ കൂട്ടി വച്ചതാവണം .

 

പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടികയിലെ അറബി പേര്‍ഷ്യന്‍ സിറിയന്‍ സാക്ഷിപ്പട്ടിക കൃത്രിമം എന്ന് വരുന്നതോടെ,  ആ ഓലയുടെ അടിസ്ഥാ നത്തില്‍ Perumals of Kerala, Cultural Symbiosis തുടങ്ങിയ ഗ്രന്ഥങ്ങള്‍ രചിച്ചു പ്രസിദ്ധനായ എം.ജി.എസ് നാരായണന്‍റെ അഭിഅദ്ദേഹം പ്രായം ചോദ്യം ചെയ്യപ്പെടുന്നു . ശ്രീ നാരായണന്‍ തരിസാപ്പള്ളി പട്ടയം ആദ്യമായി കാണുന്നത് 2015  നവംബര 27നു കോട്ടയം പഴയപള്ളിയില്‍ വച്ചുമാത്രം എന്ന് യൂട്യൂബില്‍ നിന്ന് മനസ്സിലാകും .

 

തന്‍റെ  പ്രബന്ധങ്ങള്‍ തയാറാക്കും മുമ്പ് ഡോ .നാരായണന്‍ പട്ടയം സ്വയം പരിശോധിച്ചില്ല എന്നത് അത്ഭുതകരമായിരിക്കുന്നു..1771നു ശേഷം   1806-1844 കാലഘട്ടത്തില്‍ എന്നോ ആരോ പട്ടയത്തില്‍ തിരിമറി നടത്തി .അത് മനസ്സിലാക്കാതെ നമ്മുടെ മലബാര്‍ ചരിത്രകാരന്മാര്‍ അവ ശരിയായ പതിപ്പ് എന്ന നിലയില്‍ ആഗോളതലത്തില്‍ പ്രചരിപ്പിച്ചത് നമ്മള്‍ കേരളീയര്‍ക്ക് വല്ലാതെ കളങ്കം വരുത്തി വച്ചിരിക്കുന്നു

 

ഇരുവശങ്ങളിലും വിദേശലിപികളിലുള്ള പശ്ചിമേഷ്യന്‍ സാക്ഷിപ്പട്ടിക (West Asian testimonials)  വ്യാജമാണെന്നും അത് പട്ടയഭാഗമല്ല എന്നും യഥാര്‍ത്ഥ സാക്ഷികള്‍ ഉള്ള ആയ് വംശ ആനമുദ്രയുള്ള സാക്ഷിപ്പട്ടിക സെന്റ  അവസ്ഥ (ZEND AVESTA, Paris 1771 ) എന്ന ഇറാനിയന്‍ ഉപനിഷത്ത് യാത്രാവിവരണത്തില്‍ ഉണ്ടെന്നും തെളിഞ്ഞതോടെമുസ്ലിം ക്രിസ്ത്യന്‍ ജൂത സൌരാഷ്ട്രിയന്‍ സാക്ഷികള്‍  തരിസാപ്പള്ളി ചേപ്പേടില്‍ നിന്നും കുടിയിറക്കപ്പെടുന്നു .അവശേഷിക്കുന്നത് ഹിന്ദുക്കളുമല്ല ,കുറെ ജൈനമത വിശ്വാസികള്‍ ആയ വെള്ളാള വര്‍ത്തകരും അവരുടെ തലവന്‍ ശബരീശനും പിന്നെ ഈഴവരും ഈഴവക്കയ്യരും തച്ചരും എരുവിയരും വണ്ണാരും

മാത്രം

 

വട്ടെഴുത്ത് ,ഗ്രന്ഥാക്ഷരം തുടങ്ങിയ പഴയ മലയാളം ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം ചെയ്തത് കേശവന്‍ വെളുത്താട്ട് എന്ന് വെബ്സൈറ്റ് പറയുന്നു . പട്ടയത്തിലെ വെള്ളാളര്‍ മൊഴിമാറ്റത്തില്‍ farm workers എന്നും ഇളവര്‍ എന്നത്  toddy(palm wine) tappers എന്നും മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നു .

ശരിയായില്ല എന്ന് പറയട്ടെ ,വെള്ളാളര്‍ എന്നത് Vellalarഎന്നും  ഇളവര്‍ എന്നത് Ezhavas എന്നും നല്‍കിയിട്ട് *അടിക്കുറിപ്പില്‍ ആ നാമപദങ്ങള്‍ വിശദമാക്കുകയാണ് ചെയ്യേണ്ടിയിരുന്നത്.

 

 

 

..

പുറത്തിറങ്ങാന്‍ പോകുന്ന പഠനം

The Copperplates from Kollam: Global and Local in Ninth Century South India
Edited by Elizabeth Lambourn, Kesavan Veluthat and Roberta Tomber

Primus Publishers, New Delhi

രണ്ടായിരത്തി പതിനഞ്ചില്‍ പ്രസിദ്ധീക്രുതമാകും എന്ന് www.849ce.org.uk വെബ് സൈറ്റില്‍ കണ്ടു എങ്കിലും ഇതുവരെ അത് പുറത്ത് വന്നില്ല .വെബ് സൈറ്റ് ഇപ്പോള്‍ കാണാനുമില്ല .

 

റഫറന്‍സ്

1..എം.ആര്‍ രാഘവ വാര്യര്‍,കേശവന്‍ വെളുത്താട്ട്,തരിസാപ്പള്ളി പട്ടയം എസ.പി.സി.എസ് കോട്ടയം 2013

2.ശ്രീജിത്ത് ഈ,വീണ്ടും ശ്രദ്ധേയമാകുന്ന തരിസാപ്പള്ളി ചെപ്പേടുകള്‍ സമകാലിക മലയാളം വാരിക 24ജനുവരി  2014പേജ്  40-45

3.ശിഹാബുദ്ദീന്‍ ആരാമ്പ്രം,പച്ചക്കുതിര മാസിക ഡി.സി.ബുക്സ് ആഗസ്റ്റ്‌2014  പേജ് 52-57

4.ഡോ .കാനം ശങ്കരപ്പിള്ള,തരിസാപ്പള്ളി പട്ടയത്തിലെ ഒളിപ്പിച്ചു വച്ച സാക്ഷി പ്പട്ടിക കിളിപ്പാട്ട് മാസിക ,തിരുവനന്തപുരം ജനുവരി 2016 പേജ്

5.ഡോ പുതുശ്ശേരി രാമചന്ദ്രന്‍ ,കേരള ചരിത്രത്തിന്‍റെ അടിസ്ഥാന രേഖകള്‍ ,കേരള ഭാഷാ ഇന്‍സ്ടിട്യൂട്ട് ,2007

6.എം ജി.എസ് നാരായണന്‍ ,ചരിത്രം വ്യവഹാരം കേരളവും ഭാരതവും ആമുഖം കറന്റ് 2015

7.തെക്കുംഭാഗം മോഹന്‍ ,കേരളത്തിലെ ക്രിസ്ത്യാനികള്‍ ,അധിനിവേശവും വ്യാപനവും അമ്മ ബുക്സ് കൊല്ലം 2015

8.കാനം ശങ്കരപ്പിള്ള,ഡോ ,ക്നായ്തോമ്മന്‍ പട്ടയം , കിളിപ്പാട്ട് മാസിക 2016 ഏപ്രില്‍ ലക്കം പേജ്48-51

 

9.Gopinatha Rao T.A,Travancore Archiological SeriesVol ii & ii,1920

10.Rev H.Gundert, Translation and analysis of the ancient documents engraved in copper in possession of the Syrian Christians and Jews of Malabar No 36 June 1884

11.Dr.T.Pazhani,Social changes among the Vellalas of Nanchinad,Pen Books 2003

 

12. www.849ce.org.uk

13. http://kurakenikollam849ce.blogspot.com/

14.Soman R Nanthyat, Parickapalli and related Vellala Tharavads of Travancore 2 volums 2012  pages 9-34

15.www.joshuvaproject.net

16.www.harappa.com

 

 

 

 

 

 


Comments

Popular posts from this blog

അച്ചടി എഴുത്തിൽ എഴുപത് മലയാളം മെഡിക്കൽ ജർണലിസത്തിൽ അൻപതു ഡിജിറ്റൽ എഴുത്തിൽ ഇരുപത്തി അഞ്ച് വർഷങ്ങൾ

ലോഗൻ കണ്ട വെള്ളാളർ

മറക്കാനാവാത്ത ക്ലിനിക്കൽ കേസുകൾ